പുല്‍പ്പള്ളി: കടബാധ്യത താങ്ങാനാവാതെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ കിഴക്കേക്കുന്നില്‍ കോളോള്ളില് രാധാകൃഷ്ണന് (41) വിഷം കഴിച്ച് മരിച്ചു. കര്‍ണാടകയിലെ എച്ച് ഡി കോട്ട താലൂക്കിനടുത്ത് പാട്ടത്തിന് ഇഞ്ചി കൃഷി സൂഹൃത്തുക്കളോടൊപ്പം ചെയ്തിരുന്ന രാധാകൃഷ്ണന് വ്യാഴാഴ്ച വൈകുന്നേരം ഇഞ്ചിപാടത്തിനടുത്ത ഷെഡില്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു.
പാടിച്ചിറ കിഴക്കേക്കുന്നില്‍ ഒന്നരയേക്കര്‍ സ്ഥലമാണ് രാധാകൃഷ്ണനും കുടുംബത്തിനുമുള്ളത്. തുടര്‍ച്ചയായ വര്ള്ച്ചയിലും കൃഷിനാശത്താലും ദുരിതത്തിലായ രാധാകൃഷ്ണന് പലരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് സുഹൃത്തുക്കളോടൊപ്പം രണ്ട് വര്‍ഷം മുമ്പ് എച്ച് ഡി കോട്ടയില്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി ആരംഭിച്ചത്.
എന്നാല്‍ ഇഞ്ചിക്ക് സംഭവിച്ച കേടും വന്‍ വിലക്കുറവും രാധാകൃഷ്ണന്റെ കടബാധ്യത വര്‍ദ്ധിപ്പിച്ചു. വയനാട് ജില്ലാ സഹകരണ ബാങ്കില്‍ 68,000 രൂപയോളം വായ്പാ കുടിശ്ശികയുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയില്‍ രാധാകൃഷ്ണന് വളരെ വ്യാകുലനായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.മക്കള്‍ അഞ്ജന (14), അജിത്ത് (11)
പ്രതികരിക്കാൻ ഇവിടെ എഴുതുക: