പാലാ: ഭരണങ്ങാനം പഞ്ചായത്ത് പര്യടനം ഭരണങ്ങാനം ടൗണില്‍ ആരംഭിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് എന്‍.ഹരിയെ സ്വീകരിച്ചത്. ഭരണങ്ങാനം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ അമ്മമാര്‍ സ്ഥാനാര്‍ത്ഥിക്ക് നിവേദനം നല്കി.
ഭരണങ്ങാനത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന് എന്‍.ഹരി പറഞ്ഞു. ഭരണങ്ങാനം എന്‍.എസ്.എസ്. കരയോഗം വനിതാസമാജം പ്രസിഡന്റ് ശാന്താദേവി കൂടത്തിനാല്‍ വെള്ളിയില്‍ തീര്‍ത്ത പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചു. ഭരണങ്ങാനം പഞ്ചായത്തുതല പര്യടനം പ്രവിത്താനം ജംഗ്ഷനില്‍ സമാപിച്ചു. നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ തുറന്ന വാഹനത്തില്‍ പ്രവിത്താനത്തേക്ക് സ്വീകരിച്ചാനയിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. പാലാ മണ്ഡലത്തിലെ മത്സരം തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇടം നേടുമെന്നും എന്‍.ഹരിയിലൂടെ ഒരു മുന്‍ എം.എല്‍.എ. ഇവിടെ ഉണ്ടാകുവാന്‍ പോവുന്നു എന്നും അദ്ദേഹം പറഞ്ഞു.
തലപ്പലം പഞ്ചായത്ത് പര്യടനം കളത്തൂക്കടവ് ജംഗ്ഷനില്‍ നിന്നും തുടങ്ങി ചിറ്റാനിപ്പാറയില്‍ അവസാനിച്ചു. സമാപന സമ്മേളനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ യോഗങ്ങളില്‍ സോമന് തച്ചേട്ട്, അഡ്വ. ബിനു പുളിക്കക്കണ്ടം, എം. എസ്. ഹരികുമാര്‍, ദീപു രാമപുരം, രണ്‍ജിത്ത് ജി., ബിജി മണ്ഡപം, അനീഷ് ഇരട്ടയാനിക്കല്‍, മഹേഷ് ചന്ദ്രന്, മോഹനന് പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: