തിരുവനന്തപുരം: ഭാരതത്തില്‍ ഏറ്റവും കൂടുതന്‍ പീഡനം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും സാംസ്കാരിക നായകന്മാരും സ്ത്രീപക്ഷവാദികളും ഇരട്ടമുഖമുള്ളവരാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം.
ജിഷയുടെ കൊലപാതകത്തിനുത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെയും സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ സമുദായനേതാക്കളുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഷയുടെ ഘാതകരെ എത്രയും വേഗം അറസ്റ്റു ചെയ്യണം. പ്രതികളെ അറസ്റ്റുചെയ്ത് കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരും. ഇത് നീതി തേടുന്ന സമരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ആവാസ് യോജന അട്ടിമറിക്കപ്പെട്ട എറണാകുളം ജില്ലയിലാണ് ഈ അരുംകൊല നടന്നത്. കൈയേറ്റഭൂമിക്ക് പട്ടയം കൊടുക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദിവാസി ദളിത് വിഭാഗങ്ങളോട് കാട്ടുന്ന വിവേചനം കേരളസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, അഖിലേന്ത്യാ ചക്കാല സമുദായ സംഘം പ്രസിഡന്റ് കെ.രംഗനാഥന്, ചെട്ടി സമുദായസംഘം പ്രസിഡന്റ് ശശിധരന്‍പിള്ള, അംബേദ്കര്‍ ഫൗണ്ടേഷന് സംസ്ഥാന ചെയര്മാന് ഡോ. ബുദ്ധിസ്റ്റ് കൃഷ്ണന്, തണ്ടാന്‍ സര്‍വീസ് സൊസൈറ്റി ചെയര്മാന് പാച്ചല്ലൂര്‍ ശ്രീനിവാസന്, വിളക്കിത്തല നായര്‍ സമാജം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ വിളപ്പില്‍ശാല ജയകുമാര്‍, പരവര്‍ സമുദായ സഭ സംസ്ഥാന പ്രസിഡന്റ് തുളസിധരന്, കെപിഎംഎസ് ജില്ലാ സെക്രട്ടറി ചെറുവയ്ക്കല്‍ രാജപ്പന്, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി ഗോപിനാഥന്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ്, ജില്ലാ സംഘടനാ സെക്രട്ടറി കെ. പ്രഭാകരന്,മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സംഗീതാ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: