കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ക്ഷേത്ര ഭാരവാഹികളായ കൃഷ്ണന് കുട്ടി, പി.എസ്. ജയലാല്‍, പ്രസാദ്, സുരേന്ദ്രന് പിള്ള, രവീന്ദ്രന് പിള്ള, സോമസുന്ദരന്‍ പിള്ള, മുരുകേഷ് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലിയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഈ കേസില്‍ കൊലക്കുറ്റം ചുമത്താതിരുന്ന സര്‍ക്കാരിന്റെ നടപടിയെ വെടിക്കെട്ടു നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതെന്ന് ഡി.ജി.പി വിശദീകരിച്ചു. തുടര്‍ന്ന് ജസ്റ്റീസ് കെ. രാമകൃഷ്ണന് ജാമ്യഹര്‍ജികള്‍ മേയ് 17 നു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: