പാലക്കാട്: ഉരുകിത്തിളയ്ക്കുന്ന മേടച്ചൂടില്‍ കുളിര്‍മഴ പോലെ വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം പാലക്കാടന്‍ ജനതയെ ആഹഌദാരവങ്ങളില് ആറാടിച്ചു. കോട്ടമൈതാനത്ത് പാലക്കാടന്‍ ചൂടിനെ വകവെക്കാതെ ജനലക്ഷങ്ങളാണ് ലോകാരാധ്യനായ മോദിയെ കാത്തുനിന്നത്.
നട്ടുച്ചയുടെ കൊടുംവെയില്‍ ഇളവെയിലാക്കി കാത്തിരുന്നവര്‍ തങ്ങളുടെ പ്രിയനായകന് വന്നിറങ്ങിയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളികളാല്‍ നഗരം മുഖരിതമാക്കി. പ്രസംഗവേദിക്കു മുമ്പിലെ പന്തലില്‍ ഒരുക്കിയ അരലക്ഷത്തോളം ഇരിപ്പിടങ്ങളിലും അതിലിലിരട്ടിയോളം പേര് മൈതാനത്തുമായി കാത്തുനില്ക്കുമ്പോള് അവരെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം തുടങ്ങിയത.്
ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മേഴ്സി കോളേജില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിലാണ് ഇറങ്ങിയത്. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് വഴി വേദിയിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, നഗരസഭാ വൈസ് ചെയര്‍മാനും മലമ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി.കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അധ്യക്ഷതവഹിച്ച ബിജെപി ജില്ലാ കമ്മറ്റിയുടെ ഉപഹാരമായ കതിര്‍ക്കുല ജില്ലാ പ്രസിഡണ്ട് അഡ്വ.ഇ.കൃഷ്ണദാസും ജില്ലാ ജന.സെക്രട്ടറിമാരായ കെ.വി. ജയന്‍മാസ്റ്റര്‍, കെ.ജി. പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, എന്‍ഡിഎ ചെയര്മാന് പി.സി.തോമസ്, ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി, പാലക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയുടെ ഉപഹാരം ചെയര്‍പേഴ്സണ്‍ പ്രമീളശശിധരന്‍, വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ സി.കൃഷ്ണകുമാറും ചേര്‍ന്ന് മോദിക്ക് സമ്മാനിച്ചു. ജില്ലയിലെ മുഴുവന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: