ആലപ്പുഴ: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുമ്പോള്‍ പോലീസ് കത്ത് നല്‍കിയിരുന്നില്ലെന്ന് ചീഫ് കെമിക്കല്‍ എക്സാമിനര്‍. പരിശോധന വൈകിയത് പോലീസ് നടപടിക്രമം പൂര്‍ത്തിയാക്കത്തത് കൊണ്ടാണെന്നും ചീഫ് കെമിക്കല്‍ എക്സാമിനര്‍ പറഞ്ഞു.
അടിയന്തിര പ്രാധാന്യമുള്ള കേസില്‍ അവയവ പരിശോധന നടത്തണമെങ്കില്‍ പോലീസ് കെമിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന് കത്ത് നല്‍കണം. പുരുഷ ബീജത്തിന്റെ സാനിധ്യമുണ്ടോ എന്ന നിര്‍ണായകമായ തെളിവ് ലഭിക്കുക ഈ പരിശോധനയിലൂടെ മാത്രമാണ്. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുമുള്ള ഗുരുതര വീഴ്ചയാണ്.
കേസിന്റെ പൊതുസമൂഹത്തിലെ പ്രാധാന്യം കണക്കിലെടുത്ത് നിയമം മറികടന്ന് തങ്ങള്‍ സ്വമേധയാ പരിശോധനക്കയ് മുതിരുകയായിരുന്നെന്ന് കെമിക്കല്‍ എക്സാമിനര്‍ അറിയിച്ചു. മുപ്പതാം തീയതിയാണ് ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: