ശാസ്താംകോട്ട: കുന്നത്തൂരിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാവും പാര്‍ട്ടി കാരണവരുമായ പോരുവഴി വാസുദേവനെ വേദിയില്‍ വച്ച് രാജ്നാഥ് സിംഗ് ബിജെപിയിലേക്ക് സ്വീകരിച്ചത് അവേശമായി. സിപിഎം കുന്നത്തൂര്‍ ഏരിയാസെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സഖാവാണ് പോരുവഴി വാസുദേവന്‍. 31 വര്‍ഷം അദ്ദേഹം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
അടിയന്തിരാവസ്ഥ കാലത്ത് ജയില്‍വാസം മുതല്‍ ഇങ്ങോട്ട് തന്റെ കൗമാരവും യൗവനവും പാര്‍ട്ടിക്ക് നല്കിയ വാസുദേവനെ ഒടുവില്‍ പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടിക്കുള്ളിലെ ജീര്‍ണാവസ്ഥ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു നടപടി. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. ഏറെകാലം നിരാശനായി പൊതുരംഗത്ത് നിന്നെല്ലാം ഒഴിഞ്ഞ് വീട്ടില്‍ ഒതുങ്ങികഴിഞ്ഞുവരുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തെ കാണാനെത്തിയ ബിജെപി നേതാക്കളോട് വാസുദേവന്‍ അനുഭാവപൂര്‍വ്വം സമ്മതം മൂളുകയും ഇന്നലെ രാജ്നാഥ് സിങ് പങ്കെടുത്ത റാലിയില്‍ അംഗത്വം എടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: