കൊല്ലം: കേരളത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മഹിളാ ഐക്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജിഷയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിയമപാലകര്‍ കുറ്റക്കാര്‍ക്ക് എന്തും ചെയ്യാനുള്ള അവസരമൊരുക്കുന്നതിന്റെ തെളിവാണ് പെരുമ്പാവൂരില്‍ നടന്ന കൊലപാതകം. ജിഷ കേസില്‍ പോലീസ് നാടകം കളിക്കുകയാണ്. പ്രതികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കേണ്ട സര്‍ക്കാരും വിഷയത്തില്‍ ഗൗരവം കാണിക്കുന്നില്ല. ശക്തമായ നടപടിക്ക് ഭരണകര്‍ത്താക്കള്‍ തയ്യാറായില്ലെങ്കില്‍ മഹിളാ ഐക്യവേദി സംസ്ഥാനത്തോട്ടാകെ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്കി. രക്ഷാധികാരി പ്രൊഫ. ശാന്തകുമാരി, ജില്ലാ പ്രസിഡന്റ് എസ്.ശ്രീദേവി, ജനറല്‍ സെക്രട്ടറി രമ്യാകൃഷ്ണന്‍, ഖജാന്‍ജി പ്രസന്ന ഉണ്ണികൃഷ്ണന്, സംയോജകന്‍ എസ്.വിജയമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: