ചാത്തന്നൂര്‍: ജീവിതത്തിന്റെ പാതിവഴിയില്‍ കാലം കവര്‍ന്നെടുത്ത കര്‍മ്മയോഗികളായിരുന്നു അനീഷും അവിതയും. ജീവിതം രാഷ്ട്രസേവനത്തിനായി സമര്‍പ്പിച്ചുകൊണ്ട് പ്രതിഫലമില്ലാതെ സ്വന്തം കര്‍മ്മപഥം തെരഞ്ഞെടുത്തവരാണിവര്. ഇനിയുമെത്രയോ കാലം രാഷ്ട്രസേവനം നടത്തേണ്ട ഉത്തമ ദമ്പതികള്‍. ഒരു നാടിനു മുഴുവന്‍ പ്രേരണയും പ്രചോദനവുമായി വര്‍ത്തിച്ച മാതൃകാ കുടുംബം.
അനീഷ് കല്ലുവാതുക്കല്‍ ശ്രീരാമപുരം പ്രദേശത്തിന്റെ എല്ലാമെല്ലാമായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശ്രീരാമപുരം ശാഖയില്‍ ബാല സ്വയംസേവകനായി തുടങ്ങി ബാലഗോകുലത്തിലൂടെ വളര്‍ന്ന് ശ്രീരാമപുരം മണ്ഡല് കാര്യവാഹ് ആയി അനീഷ് മാറി. സംഘപഥത്തില്‍ വളരുംമുമ്പേ നമ്മോടു വിടപറഞ്ഞു. അവിത ശ്രീരാമപുരം ബാലഗോകുലത്തിലെ ഭഗിനിപ്രമുഖ് ആയിരുന്നു. സംഘാദര്‍ശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട വ്യക്തിത്വമായിരുന്നു അനീഷിന്റേത്. ശ്രീരാമപുരം പ്രദേശത്തെയാകെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റിമറിച്ച ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഈ ചെറുപ്പക്കാരനായിരുന്നു. ശിവാനന്ദായോഗാശ്രമത്തിന്റെ കീഴില്‍ യോഗാ പരിശീലനം സിദ്ധിച്ച അനീഷും അമിതയും ശ്രീരാമപുരം പ്രദേശത്തെ അമ്മമാര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് യോഗാ പരിശീലനം നല്കിവന്നിരുന്നു. പതഞ്ജലി യോഗപരിശീലന കേന്ദ്രം എന്ന പേരില്‍ ഒരു യോഗകേന്ദ്രവും തുടങ്ങി. ജന്മഭൂമി, കേസരി തുടങ്ങിയ ദേശീയ പ്രസിദ്ധീകരണങ്ങളുടെ പ്രചരണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. ശ്രീരാമപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീരാമ വിദ്യാനികേതന്റെ നടത്തിപ്പിലും അനീഷിന്റെ കര്‍മ്മകുശലത വ്യക്തമായി. തന്റെ ഗ്രാമത്തെ ഒരു യോഗാഗ്രാമമാക്കി മാറ്റി ദോഷരഹിത സമാജം സൃഷ്ടിക്കുക എന്നതായിരുന്നു ആ യുവാവ് കണ്ട സ്വപ്നം. ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന സഹധര്‍മ്മിണിയായിരുന്നു അവിത. മരണത്തിലും വേര്‍പിരിയാത്ത ഇവര്‍ ഒരു നാടിന്റെ മുഴുവന്‍ കണ്ണുനീരാണിന്ന്. മൂന്നുവയസ് മാത്രമുള്ള കൃഷ്ണഭദ്രയെ തനിച്ചാക്കി ഇവര്‍ കടന്നുപോയപ്പോള്‍ സൃഷ്ടിക്കപ്പെട്ട ശൂന്യത എങ്ങനെ തരണം ചെയ്യും എന്നറിയാതെ ഉഴറുകയാണ് സഹപ്രവര്‍ത്തകര്‍. എങ്കിലും അവര്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കുന്നു. പ്രിയ സഹോദരന് കാട്ടിയ കര്‍മ്മപഥത്തിലൂടെ ലക്ഷ്യമെത്തും വരെ മുന്നേറാന്‍ അനീഷിന്റെയും അവിതയുടെയും എരിയുന്ന ദുഃഖസ്മരണകളില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന് അവര്‍ നിര്‍ത്തിയിരുന്നിടത്തു നിന്ന് തുടങ്ങുവാന്‍… അനീഷിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഒരു ചെറിയ തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: