പാനൂര്‍: കേരളത്തിലെ ബിജെപി വളര്‍ച്ചയില്‍ ആശങ്കപൂണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ്കുമാര്‍. സിപിഎമ്മിനെതിരെ ഒന്നും മിണ്ടിയില്ല. പാനൂര്‍ ഗുരുസന്നിധി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി.മോഹനന്റെ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ നിധീഷ്കുമാറിന്റെ ഹ്രസ്വമായ പ്രസംഗത്തിലും ബിജെപി ഭയമായിരുന്നു പ്രകടമായത്. മുഖ്യപ്രതിപക്ഷമായ എല്‍ഡിഎഫിനെതിരെ ഒന്നും മിണ്ടാതെ തങ്ങളൊന്നാണെന്ന് തെളിയിക്കുക കൂടിയായിരുന്നു നിധീഷ്കുമാര്‍. രാവിലെ 9.15ന് ഇരുപതോളം വാഹനങ്ങളുടെ അകമ്പടിയോടെ വന്സുരക്ഷയിലാണ്് ബീഹാര്‍ മുഖ്യമന്ത്രി പാനൂരിലെത്തിയത്. പികെ.അബ്ദുളള അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെപി.മോഹനന്, കെപി.പ്രശാന്ത്, യുഡിഎഫ് കണ്‍വീനര്‍ എ.ഡി.മുസ്തഫ, അരുണ്‍കുമാര്‍ ശ്രീവാസ്തവ, ശ്യാംരജക്, വര്‍ഗീസ്ജോര്‍ജ്, വി.സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മുതല്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ജനങ്ങളെ വലച്ചു. ഇതു വന്‍പ്രതിഷേധത്തിനും കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: