കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇഎസ്ഐ ആനുകൂല്യം നടപ്പാക്കാതെ കേരള സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി. ശശിധരന് ആരോപിച്ചു. കോഴിക്കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം-ബിഎംഎസ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു കാരണം കേരളത്തിലെ പത്തുലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ നിന്നു ലഭിക്കേണ്ട ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് യുഡിഎഫ് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ട്രേഡ് യൂണിയനുകളെ ശക്തിപ്പെടുത്തുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന് അഭിപ്രായപ്പെട്ടു. ഇത്തരം സേവന പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ബിഎംഎസ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി. മുരളീധരന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ്, മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് മസ്ദൂര്‍സംഘം ജില്ലാ പ്രസിഡന്റ് പി. പരമേശ്വരന്, യൂണിയന് ജനറല്‍ സെക്രട്ടറി കെ.കെ. പ്രേമന് എന്നിവര്‍ സംസാരിച്ചു.
മീറ്റര്‍ സീല്‍ ചെയ്യുന്നതില്‍ വരുന്ന വീഴ്ചയുടെ പേരില്‍ വന്‍ പിഴ ഈടാക്കി ഓട്ടോതൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി അഡ്വ. പി. മുരളീധരന് (പ്രസിഡന്റ്), ഗിരീഷ്, സനീഷ്, വിനോദ് (വൈസ് പ്രസിഡന്റുമാര്‍), കെ.കെ. പ്രേമന് (ജനറല്‍ സെക്രട്ടറി), ഗണേശന്, മോഹന്‍ദാസ്, ചന്ദ്രന്, ആണ്ടിക്കുട്ടി, ഷാജി, പ്രജീഷ്, പ്രദീപ്, സുരേഷ് (സെക്രട്ടറിമാര്‍), വിജയന് ഓര്‍ക്കുഴി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: