തിരുവനന്തപുരം: ക്രിസ്ത്യാനികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു ക്രിസ്തുവിനെ ഉപയോഗിക്കുന്നതു ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ ക്രിസ്തുവിനെ രക്തസാക്ഷിയായി ചിത്രീകരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സാത്താന് മരഭൂമിയില്‍ വച്ച് യേശുദേവനെ പരീക്ഷച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി യേശുദേവനെ വച്ച് പരീക്ഷണത്തിന് ശ്രമിക്കുകയാണ്.
ദൈവപുത്രന്മാരെ പാര്‍ട്ടി സമ്മേളന വേദിയില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ചിത്രങ്ങള്‍ ഇത്തരം വേദികളില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ വരെ സി.പി.എം ഉപയോഗിക്കുന്നുണ്ട്. ഇനി ഇന്ദിരാഗാന്ധിയുടെ ചിത്രവും ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: