ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വിശ്വാസവോട്ടു തേടണമെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ പരുങ്ങലിലാക്കി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ തയ്യാറാണെന്ന് ഒരെതിര്‍പ്പുമില്ലാതെ ബിജെപി അറിയിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലായത്.
ബിജെപി അങ്ങനെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇതിനെ പിന്തുണച്ചത് എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാക്കിയിട്ടെന്നാണ് കോണ്‍ഗ്രസ് ഭയക്കുന്നത്.
ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ അധികാരത്തിലെത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഇവര്‍ മറുകണ്ടം ചാടുമോയെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്. ചൊവ്വാഴ്ചയാണ് വിശ്വാസവോട്ട്. ബിജെപിയുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11നു നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ നടത്തുന്ന വിശ്വാസ വോട്ടെടുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കകം അവസാനിപ്പിക്കണം. നിലവില്‍ സംസ്ഥാനം രാഷ്ട്രപതിഭരണത്തിലാണ്. മാര്‍ച്ച് 27നാണ് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: