കൊച്ചി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിക്കേസിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും എ.കെ. ആന്റണിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഴിമതിയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും അന്വേഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ ജനാധിപത്യവിരുദ്ധ നടപടിയാണെന്നാരോപിച്ച് കോണ്‍ഗ്രസ് എന്തിന് രംഗത്തുവരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ചൂട് എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ ഉമ്മറപ്പടിയിലെത്തുമെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് തന്നെ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് പല സുപ്രധാന കാര്യങ്ങളും വ്യക്തമാക്കാന്‍ ആന്റണി തയ്യാറാവണം.
ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടശേഷം എന്ത് സംഭവിച്ചു. ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ മാറ്റം വരുത്തിയത് ആരുടെ താല്‍പ്പര്യപ്രകാരമാണെന്നും ആന്റണി വ്യക്തമാക്കണം. ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി നല്കിയവര് ഇറ്റലിയില്‍ ശിക്ഷിയ്ക്കപ്പെട്ട സാഹചര്യത്തില്‍ കൈക്കൂലി വാങ്ങിയവരുണ്ടായിരിക്കുമല്ലോയെന്നും അവരെയും കണ്ടെത്തേണ്ടതല്ലേയെന്നും മന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: