ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക, ഇതിനായി തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച പ്രമേയമാണു ജനറല്‍ കൗണ്‍സില്‍ പാസാക്കിയത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്നും കേരളത്തിന് അനുകൂല നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയില്‍ സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള അധികാര തര്‍ക്കത്തെക്കുറിച്ചും ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ചയുണ്ടായി.
പാര്‍ട്ടിയുടെ പുനഃസംഘടനയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഒരാള്‍ ഒരു പദവി മൂന്നു തവണയില്‍ കൂടുതല്‍ വഹിക്കരുതെന്നും കൗണ്‍സിലില്‍ തീരുമാനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: