കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിനെതിരെയാണ് ഹര്‍ജി. വി.എസിനൊപ്പം കല്ലട സുകുമാരന്റെ മകന് മോഹന്‍ സുകുമാരനും എതിര്‍കക്ഷിയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡാറ്റാ സെന്റര്‍ നിയമവിരുദ്ധമായാണ് റിലയന്‍സിന് കൈമാറിയതെന്നും വഴിവിട്ട പല ഇടപാടുകളും ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്നും പി.സി ജോര്‍ജ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ അറിവോടെയായിരുന്നു ഡാറ്റാ സെന്റര്‍ കൈമാറിയതെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നുമാണ് പി.സി. ജോര്‍ജിന്റെ പ്രധാന ആവശ്യം.
ഡാറ്റാ സെന്റര്‍ കൈമാറ്റത്തിന് ആദ്യം വിളിച്ച ടെന്റര്‍ സര്‍ക്കാര്‍ റദ്ദാക്കുകയും പിന്നീട് റിലയന്‍സിന് കൂടി പങ്കെടുക്കാന്‍ കഴിയും വിധം ചില ഇളവുകള്‍ വരുത്തി രണ്ടാമത് ടെണ്ടര്‍ വിളിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ വിവാദ ഇടനിലക്കാരന് ടി.ജി നന്ദകുമാറിന് പങ്കുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ജോര്‍ജിന്റെ ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: