ചെങ്ങന്നൂര്‍: നഗരമധ്യത്തിലെ ക്ഷേത്രങ്ങളില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വണ്ടിമല ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷ്ടാക്കള്‍ പണം കവര്‍ന്നു. റെയിവേസ്റ്റേഷന്‍ റോഡില്‍ ക്ഷേത്രത്തിന് തെക്കുവശത്തുള്ള കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.
ക്ഷേത്രത്തിലെ എണ്ണക്കടയും കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ചെറിയ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആയിരം രൂപയും, അഞ്ച് സ്വര്‍ണ്ണത്താലികളും മോഷണം പോയിട്ടുണ്ട്. 2013 മുതലുള്ള വിവാഹ രജിസ്റ്ററും, ഷഷ്ഠി ബുക്കിംഗ് റജിസ്റ്ററും അടക്കം ക്ഷേത്രത്തിലെ നിരവധി രേഖകളും മോഷണം പോയവയില്‍പ്പെടും.ഇരുപത്തയ്യായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടാതായി ദേവസ്വം ഭരണസമിതി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ 5.45ന് ക്ഷേത്രത്തിലെത്തിയ കീഴ്ശാന്തിയും ക്ഷേത്ര ജീവനക്കാരുമാണ് മോഷണവിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രഭരണസമിതി വിവരമറിയതിനെ തുടര്‍ന്ന് പോലീസെത്തി തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് ഇവിടെ മോഷണം നടന്നിരുന്നു. അന്ന് ക്ഷേത്രത്തിലെ ഉപദേവക്ഷേത്രങ്ങളുടെ പൂട്ട് കമ്പി ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസിന്റെ രാത്രികാല നിരിക്ഷണം നടക്കുമ്പോഴും, രാത്രികാലങ്ങളിലും ജനത്തിരക്കുള്ള റെയില്‍വേ സ്റ്റേഷന് ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ മോഷണം പതിവാകുകയാണ്.
അടുത്തിടെ ചെങ്ങന്നൂരില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. പുലിയൂര് കരിമ്പിന്‍കാവ് ക്ഷേത്രം, തൃച്ചിറ്റാറ്റ്, കോടിയാട്ടുകളങ്ങര, ചെങ്ങന്നൂര്‍ വിഘ്നേശ്വര സ്വാമിക്ഷേത്രം, മുതവഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ നടത്തിയ മോഷണങ്ങള്‍ക്കും ഇതുവരെയും തുമ്പൊന്നും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: