കോട്ടയം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരളത്തില്‍ ഇടത്-വലതു മുന്നണികളുടെ അന്ത്യം സംഭവിക്കുമെന്ന് ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്‍ഡിഎ കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എം.എസ്. കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍.
ഭൂരിപക്ഷ വിഭാഗത്തെ അവഗണിക്കുന്ന ഇടതുവലതു മുന്നണികള്‍ക്ക് ജാതിരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല. എല്ലാവര്ക്കും തുല്ല്യനീതി എന്ന മുദ്രാവാക്യമാണ് എന്‍ഡിഎ ഉയര്‍ത്തുന്നത്.
ന്യൂനപക്ഷ വോട്ടിനെ ലക്ഷ്യം വച്ച് നുണപ്രചാരണം നടത്താനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇരു മുന്നണികളുടെയും ശ്രമം. കേരളം ഭരിച്ചുമുടിച്ച മുന്നണികളെ തൂത്തെറിയാനുള്ള വ്യഗ്രതയിലാണ് കേരള ജനത.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, മേഖലാ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ബിഡിജെഎസ് സംസ്ഥാന വ്യക്താവ് സജീഷ് മണലേല്‍, പി.കെ. രവീന്ദ്രന്, നോബിള്‍ മാത്യു, ടി.എന്‍. ഹരികുമാര്‍, അഡ്വ. ശാന്താറാം തോളൂര്‍, ബിനു ആര് വാര്യര്‍, പി.ജെ. ഹരികുമാര്‍, എസ്. രതീഷ്, ആര്. സാനു, വി.പി. മുകേഷ്, ഇ.കെ. വിജയകുമാര്‍, കുസുമാലയം ബാലകൃഷ്ണന്, രമേസ് കല്ലില്‍, രാജേഷ് ചെറിയമഠം, ജ്യോതി ശ്രീകാന്ത്, രേണുക ശശി, കെ. ശങ്കരന്, വിനു ആര് മോഹന്‍, റിജേഷ് സി, അഡ്വ ശിവജി ബാബു, ഷാജി പൗര്‍ണ്ണമി, നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, കെ.ആര്. ശശി, ജോമോന്, നന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: