ന്യൂദല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ നിയമനടപടികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശിക്ഷാനടപടികള്‍ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മാനവ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ നടന്ന ചര്‍ച്ചാവേളയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ഭാസ്കര്‍ റാപ്ലുവിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും സ്വയംഭരണാവകാശം ഉറപ്പാക്കിയിട്ടുണ്ട്. സര്‍വ്വകലാശാലകള്‍ക്ക് തക്കതായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. സഭയില്‍ സര്‍വ്വകലാശാലകളുടെ ഭരണസംബന്ധമായ കാര്യങ്ങളെക്കുറിച്ച് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: