പൂഞ്ഞാര്‍: ഇരുമുന്നണികള്‍ക്കൊപ്പം നിന്നപ്പോഴെല്ലാം വഞ്ചിക്കപ്പെടുകയായിരുന്നെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പൂഞ്ഞാറില്‍ കുടുംബ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. പൊന്നും കുടത്തില്‍ വെള്ളം നിറച്ച് താമര വിരിയിക്കാന്‍ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണം. നമ്പൂതിരി മുതല്‍ നായാടിവരെ ഹിന്ദുക്കള്‍ ഒന്നാകണമെന്ന് പറഞ്ഞ തന്നെ ഇരുമുന്നണികളും വേട്ടയാടുകയാണ്. രാഷ്ട്രീയക്കാരില്‍ നിന്നും താന്‍ കേള്‍ക്കുന്ന തെറികള്‍ ഹിന്ദുവിന് വേണ്ടിയാണ്. ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എസ്എന്‍ഡിപി മീനച്ചില്‍ യൂണിയന് കണ്‍വീനര്‍ കെ.എം സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാര്‍ രാജപ്രതിനിധി പി.ആര് അശോകവര്‍മ്മരാജ, ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം സി.സി ശെല്വന്, പ്രീതി നടേശന്, പൂഞ്ഞാര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര് ഉല്ലാസ്, പാലാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഡി രാജപ്പന്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയകുമാരി കാവനാല്‍, ഗീതാ ജമിനി, ഒ.എം സുരേഷ് ഇട്ടിക്കുന്നേല്, ഉഷാ മുരളി, ലഷ്മിക്കുട്ടി ടീച്ചര്‍, എന്നിവര്‍ പ്രസംഗിച്ചു. പൂഞ്ഞാര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര് ഉല്ലാസിന്റെ തീക്കോയി പഞ്ചായത്തില്‍ വാഹനപര്യടനം നടത്തി. ഇ.ഡി രമണന്, കെ.സി എബ്രാഹം, തോമസ് മാത്യു, ജോസഫ് ജോണ്‍, വിപിന്‍ വി നായര്‍, രാജീവ് എസ് നായര്‍, മോഹന്‍ കൊച്ചുവീട്ടില്‍, എം.ജി ശ്രീശന്, പി.വി ഷാജന്, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: