തിരുവനന്തപുരം: കന ത്ത ചൂടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ നിര്‍ദ്ദേശിച്ചു.
ചൂടില്‍ പൊതുയോഗം നടത്താതിരിക്കുന്നതാണ് അഭികാമ്യം. അഥവാ പൊതുയോഗം നടത്തിയാല്‍ കഴിവതും മേല്‍ക്കൂരയുള്ള വേദികള്‍ ഇതിനായൊരുക്കണം. മേല്‍ക്കൂര ഇല്ലാത്ത സ്ഥലങ്ങളില്‍ താത്കാലിക സംവിധാനമൊരുക്കണം. യോഗസ്ഥലത്ത് പങ്കെടുക്കുന്നവര്‍ക്കായി കുടിവെള്ളം കരുതണം. പൊതുസമ്മേളനം, പ്രകടനം എന്നിവ കഴിവതും വെയില് താണശേഷം സംഘടിപ്പിക്കുന്നതാവും അഭികാമ്യം.
പൊരിവെയിലില്‍ പൊതുയോഗം നടത്തിയതു കാരണം പങ്കെടുക്കുന്നവര്‍ക്ക് സൂര്യാഘാതം മൂലം പലവിധ ശാരീരിക പ്രശ്നങ്ങളുണ്ടായതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ്.
കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ നിരീക്ഷകരെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. നേരത്തെ നിയോഗിച്ച അഞ്ച് പൊതു നിരീക്ഷകര്‍ക്ക് പുറമെ മൂന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചു.
പുതുതായി രണ്ട് ഐപിഎസ് ഉദേ്യാഗസ്ഥരെ പോലീസ് നിരീക്ഷകരായും നിയമിച്ചു. മണ്ഡലങ്ങളും ചുമതലയുള്ള നിരീക്ഷകരും പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍-ഉദയ ശങ്കര്‍ ജൈസ്വാള്‍, ധര്‍മ്മടം, തലശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍-തമല്‍ ബാബു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: