തിരുവനന്തപുരം: വ്യാജയാത്രപ്പടി ബില്‍ സമര്‍പ്പിച്ച് സ്പീക്കര്‍ എന്‍.ശക്തന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായിയാണ് ശക്തനെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
ജി. കാര്ത്തികേയന് സ്പീക്കറായിരുന്നപ്പോള്‍ ഈച്ചയടിച്ചിരിക്കുകയായിരുന്ന ഡെപ്യുട്ടി സ്പീക്കര്‍ ശക്തന് കാര്‍ത്തികേയന്റെ മൂന്നിരട്ടിയോളം യാത്രപ്പടി കൈപ്പറ്റിയത് തെളിവുസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. അഴിമതിയുടെ ജീര്ണതയില് നിയമസഭയെപ്പോലും വെറുതേവിടാത്ത സ്പീക്കറുടെ നടപടി ലജ്ജാവഹമാണ്. നിയമസഭയിലെ വിവിധ ചെലവുകള്‍ വിശദമായി പരിശോധിക്കേണ്ട അവസ്ഥയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: