ഏച്ചൂര്‍: 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി ഭാരത ജനത കാണിച്ച അനുകൂല തരംഗം 2016 ല്‍ കേരളം ആവര്‍ത്തിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏച്ചുരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
1984 ല്‍ 2 സീറ്റുണ്ടായിരുന്ന ബി.ജെ.പി 30 വര്‍ഷത്തിനു ശേഷം 282 ലോകസഭാംഗങ്ങളുള്ള പാര്‍ട്ടിയായി. എന്നാല്‍ 404 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 44ഉം സിപിഎമ്മിന് 9 ഉം മാത്രമുള്ള പാര്‍ട്ടിയായി മാറി. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സയാമിസ് ഇരട്ടകളാണ്. കേരളത്തില്‍ മാറ്റത്തിനുള്ള സമയം അതിക്രമിച്ചു. ബിജെപി ഭരണത്തിലൂടെ മാത്രമേ കേരളം രക്ഷപ്പെടൂ—വിനോദ് കുമാര്‍ പറഞ്ഞു
ടി.കെ.സുജിത്ത് അധ്യക്ഷത വഹിച്ചു. പി.പി.കരുണാകരന് മാസ്റര്‍, എം.കെ.ശശീന്ദ്രന്, എ.ദാമോദരന്‍, യു.ടി.ജയന്തന്, എം.വി.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ദീപക് സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് വാരം ടൗണില്‍ സ്വീകരണം ലഭിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.രവീന്ദ്രന് സ്വാഗതം പറഞ്ഞു. എന്‍.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ബിജെപി ചേലോറ മണ്ഡലം സെക്രട്ടറി എന്‍.വി. രവീന്ദ്രന് പൊന്നാടയണിയിച്ചു. ശ്രീധരന് ആശാരി ഹാരാര്‍പ്പണവും ചെയ്തു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, എന്‍.വി.ഷാജു, അഡ്വ.ശ്രീകാന്ത് വര്‍മ്മ, യു.ടി.ജയന്തന്, സ്ഥാനാര്‍ത്ഥി കെ.ജി.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: