ങ്ങള്
കാസര്‍ഗോഡ്: ഭാഷാ സംഗമഭൂമിയായ കാസര്‍ഗോട് ഇന്നലെ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലി ചരിത്രസംഭവമായി. ലോകം മുഴുവന്‍ ആദരിക്കുന്ന, ഇന്ത്യയുടെ യശസ്സ് കേവലം രണ്ടു വര്‍ഷത്തെ രാജ്യഭരണം കൊണ്ട് ലോകത്താകമാനം ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ, 60 വര്‍ഷക്കാലം കേരളം ഭരിച്ച് മുടിച്ച ഇടത്-വലത് മുന്നണികളെ കടന്നാക്രമിച്ചു കൊണ്ടുളള പ്രസംഗവും മലയാളത്തിലുളള അഭിസംബോധനയും വോട്ടഭ്യര്‍ത്ഥനയും കൊണ്ടും വന്‍ ജനസാന്നിധ്യത്താലുമാണ് എന്‍ഡിഎയുടെ ഇന്നലെ നടന്ന റാലി ചരിത്രസംഭവമായി മാറിയത്. അതിരാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. പ്രധാനമന്ത്രി വേദിയിലെത്തുമ്പോഴേക്കും സ്റ്റേഡിയം പൂര്‍ണ്ണമായും നിറഞ്ഞിരുന്നു. ആളുകള്‍ സ്റ്റേഡിയത്തിന് സമീപമുളള ഉയര്‍ന്ന സ്ഥലങ്ങളിലും വൃക്ഷത്തലപ്പുകളിലും ജനം ഇരുപ്പുറപ്പിച്ചു. നിരവധി പേര്‍ക്ക് സ്റ്റേഡിയത്തിനകത്ത് കടക്കാനാവാതെ പുറത്തു നില്ക്കേണ്ടിവന്നു. 10.15 ഓടെ വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തില്‍ പ്രസംഗിച്ചും സിപിഎം-കോണ്‍ഗ്രസ് ബാന്ധവത്തെ പരിഹസിച്ചും കോണ്‍ഗ്രസിന്റെ അഴിമതി രാഷ്ട്രീയത്തെ ക്കുറിച്ചും തന്റെ സ്വത്വസിദ്ധമായ ശൈലിയില്‍ പ്രസംഗം തുടര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം മുദ്രാവാക്യം വിളികളാലും മറ്റും പലപ്പോഴും അണപൊട്ടി. ഹര്‍ഷാരവങ്ങളോടെയാണ് പ്രസംഗത്തെ ജനങ്ങള്‍ പ്രസംഗത്തെ എതിരേറ്റത്.
മലയാളത്തില്‍ തുടങ്ങി മലയാളത്തിലവസാനിച്ച തന്റെ പ്രസംഗത്തിനിടയില്‍ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ഗോഡിന്റെ പ്രത്യേകത കണക്കിലെടുത്ത് ഇടക്ക് കന്നഡയിലും സംസാരിച്ചു. സപ്തഭാഷാ സംഗമഭൂമിയിലെ നല്ലവരായ നാട്ടുകാര്‍ക്ക് നമസ്ക്കാരം എന്ന് പറഞ്ഞ് പ്രസംഗം ആരംഭിച്ച മോദി ‘ദൈവത്തിന്റെ സ്വന്തം നാട്ടുകാരെ നിങ്ങള്‍ക്ക് നമസ്ക്കാരമെന്നും’ ‘അദൈ്വതം ജനിച്ച നാട്ടില്‍ ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും മന്നത്തുപത്മനാഭനും ജനിച്ച നാട്ടിലെ നിങ്ങള്‍ക്കെന്റെ നമസ്ക്കാരമെന്നും’ പറഞ്ഞപ്പോള്‍ സമ്മേളന നഗരിയിലെ ജനങ്ങളൊന്നാകെ കരഘോഷം മുഴക്കി എതിരേറ്റു.
തുടര്‍ന്ന് അദ്ദേഹം സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുകയും കണക്കറ്റ് കുറ്റപ്പെടുത്തുകയും ചെയ്തു. ബംഗാളില്‍ ദോസ്തുക്കളായ ഇരുവരും കേരളത്തില്‍ ഗുസ്തികളിക്കുകയാണെന്ന് ഭാവപ്രകടനങ്ങളോടെ മോദി പറഞ്ഞപ്പോള്‍ ജനാവലി ഒന്നാകെ കരഘോഷം മുഴക്കി. താന്‍ നേരത്തേയും കേരളത്തിലും കാസര്‍ഗോഡും വന്നിട്ടുണ്ടെങ്കിലും അന്നെല്ലാം ഗ്രൗണ്ടിന്റെ ഒരുമൂലയില്‍ എണ്ണിയാല്‍ തീരുന്ന ആളുകള്‍ മാത്രമാണ് പരിപാടികളില്‍ സംബന്ധിക്കാറെന്നും എന്നാല്‍ ഇന്ന് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ അത് കേരളം മാറിക്കൊണ്ടിരിക്കുന്നതിന് വ്യക്തമായ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ അവസാനം മലയാളത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. സമൃദ്ധ കേരളം, സുരക്ഷിത കേരളം, സ്വച്ഛ കേരളം, അഴിമതി രഹിത കേരളം സൃഷ്ടിക്കാന്‍, സമ്പൂര്‍ണ്ണ മാറ്റത്തിനു വേണ്ടി ,നമുക്ക് വേണ്ടി,നാളേക്കു വേണ്ടി എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്ന് മലയാളത്തിലഭ്യര്ത്ഥന നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: