കാബൂള്‍: ആറ് താലിബാന് ഭീകരരെ അഫ്ഗാന് സര്‍ക്കാര്‍ തൂക്കിലേറ്റി. ഞായറാഴ്ച്ചയാണ് വധശിക്ഷ നടപ്പിലാക്കിയത്. 2014ല്‍ അഷ്റഫ് ഗാനി പ്രസിഡന്റായി അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന ആദ്യ വധശിക്ഷയാണ് ഇത്. 2001ല്‍ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. ആക്രമണത്തില്‍ 64 പേരാണ് മരിച്ചിരുന്നത്.
കഴിഞ്ഞമാസം നടത്തിയ പ്രസംഗത്തില്‍ താലിബാന് ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഭീകരരുടെ വധശിക്ഷ നടപ്പാക്കരുതെന്നും, നടത്തിയാല്‍ പ്രതികാരം ഉണ്ടാകുമെന്നും താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാനില്‍ നിന്നും പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: