നൈനിറ്റാള്‍: ചൊവ്വാഴ്ച സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് വീണ്ടും കോഴക്കുരുക്കില്‍. കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് എംഎല്‍എ സമ്മതിക്കുന്ന വീഡിയോയാണ് ഇന്നലെ മുഖ്യമന്ത്രി റാവത്തിനെ വീണ്ടും വെട്ടിലാക്കിയത്.
മുന്‍പ് റാവത്ത് വിമതര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തായത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതില്‍ അന്വേഷണം നടന്നുവരികയാണ്.അതിനിടെയാണ് പുതിയ വീഡിയോ. ഡപ്യൂട്ടി സ്പീക്കര്‍ എപി മൈക്കുറി അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്കാന് താന്‍ ഇടനില നിന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ മദന്‍ ബിഷ്ത് വിമത എംഎല്‍എ ഹരക് സിംഗ് റാവത്തിനോട് പറയുന്നതാണ് ഇന്നലെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.മൈക്കുറിക്ക് 50 ലക്ഷവും മറ്റ് 11 പേര്‍ക്ക് 25 ലക്ഷം വീതവും നല്‍കിയെന്നാണ് എംഎല്‍എ പറയുന്നത്.
താന്‍ ശമ്പളം വാങ്ങറില്ലെന്നും ആവശ്യമുള്ളേപ്പാള് മുഖ്യമന്ത്രിയില്‍ നിന്ന് പത്തു ലക്ഷം രൂപ വീതം വാങ്ങാറാണ് പതിവെന്നും ഇയാള്‍ പറയുന്നുണ്ട്.അനധികൃത ഖനന ലോറികള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് സൂപ്രണ്ടും മാസം ഒരു ലക്ഷം രൂപ വീതവും കൈപ്പറ്റുന്നുണ്ട്. എംഎല്‍എ പറയുന്നു.ക്വാറികള്‍ക്ക് പട്ടയം നല്കി മുഖ്യമന്ത്രി ഹരീഷ് റാവത്ത് 27 കോടി രൂപയുണ്ടാക്കിയിട്ടുണ്ടെന്നും എംഎഎല്‍ ബിഷ്ത് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
തന്റെയൊപ്പം നില്ക്കുന്ന എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്ന് ഭയന്നാണ് റാവത്ത് സ്വന്തം എംഎല്‍എമാര്‍ക്കും 25 ലക്ഷം വീതം നല്‍കിയത്. സര്‍ക്കാരിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി പണമൊഴുക്കുകയാണെന്ന ഞങ്ങളുടെ ആരോപണം വീണ്ടും സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി പ്രസിഡന്റ് അജയ് ഭട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: