എടത്വ: ഇടതു വലതു മുന്നണികള്‍ ആഴക്കടലില്‍ അകപ്പെട്ട നിലയിലാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്. ദിക്കറിയാതെ അവര്‍ വട്ടം കറങ്ങുകയാണ്. എന്‍ഡിഎ തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ നവോത്ഥാന നായകരെ പുറംകാലിനടിച്ച പാരമ്പര്യമാണ് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ചോറിങ്ങും കൂറു പുറത്തും എന്നതാണ് അവരുടെ നയം.
പി. കൃഷ്ണപിള്ള സ്മാരകത്തിനുപോലും കമ്യൂണിസ്റ്റു വിഭാഗീയതയില്‍ നിന്നും രക്ഷപ്പെടാനായില്ല. പതിറ്റാണ്ടുകള്‍ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ കേരളം ഭരിച്ചിട്ടും ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒരുതുണ്ടുഭൂമിയില്ലാത്ത ഗതികേടാണ്.
ചെങ്ങറയിലും മുത്തങ്ങയിലും ഭൂമിക്കുവേണ്ടി പോരാട്ടം നടത്തിയവരെ മര്‍ദ്ദിച്ചൊതുക്കുകയും അവഹേളിക്കുകയും ചെയ്തവരാണ് ഇടതു വലതു മുന്നണികള്‍. ജിഷ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴാണ് പതിനഞ്ചു വര്‍ഷമായി പെരുമ്പാവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎമ്മിന്റെ പൊള്ളത്തരം വെളിച്ചത്തായത്.
നരേന്ദ്രമോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി 299 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. തൊഴില്‍ ദിനങ്ങള്‍ 150 ദിവസങ്ങളായും വര്‍ദ്ധിപ്പിച്ചു. പാവപ്പെട്ട ഓട്ടോതൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും വിപ്ലവകരമാണ്. സമസ്ത ജനവിഭാഗങ്ങളുടെയും പുരോഗതി മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: