എടത്വ: പ്രധാനമന്ത്രിയായശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനെത്തിയത് ജനസഹസ്രങ്ങള്‍. വള്ളംകളിയുടെ നാടായ കുട്ടനാട്ടില്‍ മറ്റൊരാവേശക്കാഴ്ചയായി മാറി എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു കണ്വന് ഷന്.
അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇടതു വലതു മുന്നണികള്‍ കാലങ്ങളായി പ്രതിനിധീകരിച്ച് വികസനത്തിന്റെ ശവപ്പറമ്പാക്കി മാറ്റിയ കുട്ടനാടന്‍ ജനതയ്ക്ക് പ്രത്യശ പകര്‍ന്നു അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും പ്രസംഗവും. കൊടുംചൂടിനെ നേരിടുന്നതിനായി സംഘാടകര്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വന്‍ പന്തല്‍ കെട്ടിയത് കൂടാതെ ലക്ഷക്കണക്കിന് കുടിവെള്ള പാക്കറ്റുകളും ഒരുക്കിയിരുന്നു.
ആയിരത്തിലേറെ സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ പത്തുമിനിറ്റ് ഇടവിട്ടും വെള്ളവുമായെത്തി. കൂടാതെ ബിജെപി മെഡിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും സംഘവും സേവന സന്നദ്ധരായി ഇവിടെ ഉണ്ടായിരുന്നു. കൂടാതെ സേവാഭാരതി ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. ബിജെപിയുടെയും എന്‍ഡിഎയുടെയും സംഘടനാ മികവു തെളിയിക്കുന്നതു കൂടിയായി സമ്മേളനം. അച്ചടക്കം സ്വയംപാലിച്ച് പ്രവര്‍ത്തകരും അനുഭാവികളും പൊതുജനങ്ങളും ഒന്നുപോലെ പങ്കെടുത്തത് വേറിട്ട കാഴ്ചയായി മാറി. സമ്മേളനത്തിനുശേഷം പ്രവര്‍ത്തകര്‍ മൈതാനവും പരിസരപ്രദേശങ്ങളും പൂര്‍ണമായി വൃത്തിയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: