മൊഹാലി: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന് ജയം. ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ ഒമ്പത് റണ്ണിനു കീഴടക്കി പഞ്ചാബ് മൂന്നാം ജയം സ്വന്തമാക്കി. മാര്‍ക്കസ് സ്റ്റോയ്നിസിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് (52 റണ്‍സ്, മൂന്നു വിക്കറ്റ്) പഞ്ചാബിനെ തുണച്ചത്. സ്കോര്‍: കിങ്സ് ഇലവന് പഞ്ചാബ് – 181/5 (20), ദല്‍ഹി ഡെയര്‍ഡെവിള്‍സ് – 172/5 (20).
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയുടെയും അര്‍ധശതകങ്ങള്‍ മികച്ച സ്കോര്‍ സമ്മാനിച്ചു.
സ്റ്റോയിനിസ് 44 പന്തില്‍ 52 റണ്‍സും, സാഹ 33 പന്തില്‍ 52 റണ്‍സും നേടി. മുരളി വിജയ് (25), ഗ്ലെന്‍ മാക്സ്വെല് (16), അക്ഷര്‍ പട്ടേല്‍ (16 നോട്ടൗട്ട്), ഡേവിഡ് മില്ലര്‍ (11 നോട്ടൗട്ട്) എന്നിവരും സംഭാവന നല്കി. ക്രിസ് മോറിസിന് രണ്ടു വിക്കറ്റ്.
ഓപ്പണര്‍മാര്‍ ക്വിന്റണ്‍ ഡി കോക്കും (52) സഞ്ജു സാംസണും (49) മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനാകാത്തത് ദല്‍ഹിക്കു തിരിച്ചടിയായി. ഡി കോക്ക് 30 പന്തും സഞ്ജു 35 പന്തും നേരിട്ടു. കരുണ്‍ നായര്‍ (23), ക്രിസ് മോറിസ് (17 നോട്ടൗട്ട്), ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ് (12) എന്നിവരും രണ്ടക്കം കണ്ടു. നാലോവറില്‍ 40 റണ്‍ വഴങ്ങിയാണ് സ്റ്റോയിനിസ് മൂന്ന് ഇരകളെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: