ബത്തേരി: സി.കെ. ജാനു പാര്‍ശ്വവത്കൃതസമൂഹത്തിന്റെ വഴികാട്ടിയാണെന്നും അതിനാല്‍ അവരെ വിജയിപ്പിക്കണമെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. വനവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന പോരാളിയായി ലോകം അംഗീകരിച്ച സി.കെ. ജാനുവിനെ ബത്തേരി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് വയനാടിന്റെ സൗഭാഗ്യമാണെന്നും ഇവരെ നിയമസഭയില്‍ എത്തിക്കെണ്ടത് വോട്ടര്‍മാരുടെ കടമയാണെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
ബത്തേരി മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. ജാനുവിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആറ് പതിറ്റാണ്ടായി ഇടതും വലതും മാറി മാറി ഭരിച്ചിട്ടും വനവാസികള്‍ ഉള്‍പ്പെടെയുളളവര്‍ ഇന്നും അവശത അനുഭവിക്കുകയാണ്. ഇവരുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ശബ്ദം ഭരണാധികാരികള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സി.കെ. ജാനു എന്ന പോരാളി വേട്ടയാടപ്പെട്ടത്. വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ച് വനവാസികളുടെ ജീവിതത്തിന് സുരക്ഷ ഉറപ്പുവരുത്തിയത് ഭാരത ചരിത്രത്തിലാദ്യമായി എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഢ് സര്‍ക്കാരാണ്.
വനവാസി സമൂഹങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ആറ് കോടി രൂപയാണ് വയനാട്ടിലേക്ക് മാത്രമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നീക്കിവെച്ചത്. അരനൂറ്റാണ്ടോളം ഭാരത ഭരണ ചക്രം തിരിച്ച കോണ്‍ഗ്രസ്സിനോ അവരുടെ സഹയാത്രികരായ ഇടതുപക്ഷത്തിനോ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ആവശ്യമായ സ്ഥാപനങ്ങള്‍ കൊണ്ടുവരാനായിട്ടില്ല.ഈ കുറവ് പരിഹരിക്കുന്നതിനും തുടക്കം കുറിച്ചത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാരാണ്.
വനവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസരംഗത്ത് അവസരം നല്കുന്നതിനു വേണ്ടി ഈവിഭാഗത്തിലെ കുട്ടികള്‍ക്ക് ഐഐടി ഉല്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ നടപടികള്‍ ആരംഭിച്ചതും നരേന്ദ്രമോദി സര്‍ക്കാരാണ്. എന്‍ഡിഎയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരാണ് പൂജ്യം ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പ നല്കാന് തയ്യാറയെന്നതും വിസ്മരിക്കരുത്.
അവര്‍ തുടര്‍ന്നു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.പി. മധു അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, കെ. സദാനന്ദന്, ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജി ജെആര്‍എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍, ജെആര്‍എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കുമാരദാസ്, പി.സി. മോഹനന് മാസറ്റര്‍, പള്ളിയറ രാമന്, കൂട്ടാറ ദാമോദരന്‍, പി.ജി. ആനന്ദ്കുമാര്‍, കേരള കോണ്‍ഗ്രസ്സ് ജി.സി. ജോര്‍ജ്ജ് വിഭാഗം പ്രതിനിധി മത്തായി, ബിഡിജെഎസ് നേതാവ് രാജപ്പന്, ബിജെപി നേതാക്കളായ വി. മോഹനന്, കെ.എം. പൊന്നു, പി. പത്മനാഭന് മാസ്റ്റര്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: