കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടു ബസ്സുകളും എണ്ണടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 73 പേര് മരിച്ചു. 50 തോളം ആളുകള്‍ക്ക് പരിക്കുണ്ട്. അഫ്ഗാനിസ്ഥാനിലെ ഗാസി പ്രവിശ്യയിലെ തെക്കന്‍ കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്കുള്ള പാതയില്‍ വച്ചാണ്് അപകടമുണ്ടായത്.
അപകടത്തെതുടര്‍ന്ന് മൂന്ന് വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. രണ്ടു ബസ്സുകളിലായി 125ഓളം ആളുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പ്രൊവിന്‍ഷ്യല്‍ ട്രാഫിക്ക് വകുപ്പിന്റെ ഡയറക്ടര്‍ മുഹമ്മദ്ദുള്ള അഹമ്മദി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വാഹനത്തിനേറ്റ അഗ്നിബാധയിലാണ് കൂടുതല്‍ ആളുകളും മരിച്ചതെന്ന് അഫ്ഗാന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സ്ഥിരമായി വാഹനാപകടങ്ങള്‍ നടക്കാറുണ്ട്. നിലവാരം കുറഞ്ഞ റോഡുകളും കൃത്യമായി പാലിക്കാത്ത ട്രാഫിക്ക് നിയമങ്ങളുമാണ് അപകടങ്ങളുടെ കാരണമെന്നും ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: