ചങ്ങനാശേരി: സമൂഹത്തിന്റെ പുരോഗതിയ്ക്കും വികസനത്തിനും വേണ്ടിയുള്ള മാറ്റമാണ് വേണ്ടതെന്നും അതിന് കേരളത്തില്‍ മൂന്നാമതൊരു മുന്നണി വരണമെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രിയും മുന്കരസേനാമേധാവിയുമായ വി. കെ. സിംഗ് അഭിപ്രായപ്പെട്ടു. അതിനായി നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ചങ്ങനാശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിസര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.അതിനാലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും പ്രതിപക്ഷത്തിന് ഉയര്‍ത്താനായില്ല. കേരളത്തില്‍ മൂന്നാംമൂന്നണിയ്ക്ക് പ്രസക്തിയേറിയെന്നും കേന്ദ്രമന്ത്രി വി. കെ. സിംഗ് പറഞ്ഞു. ദേശീയദുരന്തം ഉണ്ടാവുമ്പോള്‍ അവിടെ കരസേന ഓടി എത്താറുണ്ട്. കരസേനയുടെ പ്രവര്‍ത്താന മികവിനെ കുറിച്ച് നിങ്ങള്‍ അറിയണം. ജാതി മത ഭേദമില്ലാതെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതാണ് അവരുടെ വിജയം. സംസ്കൃതത്തില്‍ പറയാറുണ്ട് ഐക്യമാണ് ശക്തി . ഇതേ മികവു തന്നെ ആണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. കഴിഞ്ഞ രണ്ടു വര്ഷെത്തെ മോദി സര്ക്കാരിന്റെപ പ്രവര്‍ത്തനത്തില്‍ ഒരു അഴിമതി പോലും ചൂണ്ടി കാണിക്കാന്‍ കഴിഞ്ഞിട്ടില്ല . എന്നാല്‍ അതിനു മുന്‍പുള്ള യുപിഎ സര്‍ക്കാരിന്റെ രണ്ടു വര്‍ഷക്കാലം അഴിമതിയുടെയും കുംഭകോണങ്ങളുടെയും കുത്തൊഴുക്കായിരുന്നു. അഴിമതി പുറത്തു വരാത്ത ഒരു ദിവസം പോലും അക്കാലത്ത് ഇല്ലായിരുന്നു. ടുജി സ്പെക്ട്രം, കല്ക്കുരിഅഴിമതിയിലൂടെഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നിരുന്നു.എന്നാല്‍ ഈ ഇടപാടുകള്‍ റദ്ദാക്കി പുനര്‍ ലേലത്തിലൂടെ ഇത്തിന്റെ ഇരട്ടി തുക ഖജനാവിലേക്ക് എത്തിച്ചു. ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ചാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വളരെ പാവപ്പീട്ട ചെറുകിട കച്ചവടക്കാര്‍ക്കും വ്യക്തികള്‍ക്കും മുദ്രാ ലോണ്‍ ബാങ്കിലൂടെ ലോണ്‍ ലഭ്യമാക്കി. അറുപതു വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പെന്ഷന് ഏര്‍പ്പെടുത്തി. ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ മുപ്പത്തി അഞ്ചു വര്‍ഷമായി യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. നല്ല ജന പ്രധിനിധികള്‍ വന്നാലേ ജനക്ഷേമകരമായ പ്രവര്ത്തലനങ്ങള് നടപ്പിലാക്കുവാന്‍ കഴിയൂ. എന്ത് കൊണ്ട് കേന്ദ്രത്തിലെ പോലെ കേരളത്തിലും മാറ്റങ്ങള്‍ കൊണ്ടുവരുന്ന എന്‍ഡിഎ സര്ക്കാ രിനെ കുറിച്ച് ചിന്തിക്കുനില്ല. നിരവധിയായ വികസന പ്രവര്ത്തഎനങ്ങള് വരേണ്ടിയിരിക്കുന്നു . അതിനു രാഷ്ട്രീയ മാറ്റം കേരളത്തില്‍ ഉണ്ടാവണം .ഈ മാറ്റം സാധ്യമാകുന്നതിനു എന്‍ഡിഎ സ്ഥാനാര്ഥിത ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ വിജയിപ്പികണമെന്നു അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, എ.മനോജ്, ബി.രാധാകൃഷ്ണമേനോന്, എം.ബി.രാജഗോപാല്‍, കെ.ജി. രാജ്മോഹന്‍, ബി. ആര് .മഞ്ജീഷ്, കെ.പി. സുരേഷ്, ജോയിച്ചന്‍ പീലിയാനിക്കല്‍, എന്‍.പി.കൃഷ്ണകുമാര്‍, പ്രൊഫ: കെ. കെ. വിജയകുമാര്‍, ചന്ദ്രമോഹന്, ശ്രീനിവിസന്പെരുന്ന, ഷൈലമ്മ രാജപ്പന്, നരേന്ദ്രന്,അച്ചന്‍കുഞ്ഞ് തെക്കേകര, തുടങ്ങിയവര്‍ സംസാരിച്ചു. കാട്ടായിക്കോണം അക്രമത്തില്‍ ഗുരുതര പരിക്കേറ്റ അമല്‍കൃഷ്ണയെ കേന്ദ്രമന്ത്രി പെരുന്നയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: