തകര്‍പ്പന്‍ വിജയത്തോടെ കേന്ദ്രത്തില്‍ അധികാരമേറ്റ നരേന്ദ്ര മോദി സര്‍ക്കാര്‍ 24 മാസം കൊണ്ട് സ്വീകരിച്ച ജനക്ഷേമ പദ്ധതികളും വികസന പരിപാടികളും പേരാട്ടവും ധീരമായ കാല്‍വയ്പുകളുമാണ്.
രാഷ്ട്രീയ പരിഗണന നോക്കാതെ കേരളത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരിഗണനയും സഹായങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. എന്നാല്‍ കേന്ദ്രം അവതരിപ്പിച്ച ജനക്ഷേമ പദ്ധതികളെയും വികസന പരിപാടികളെയും ജനങ്ങളിലെത്തിക്കാതിരിക്കാനും ജനമറിയാതെ തമസ്കരി ക്കാനുമാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഭരണത്തിനെതിരെ പുകമറ സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നു.
വന്‍കിട വ്യവസായികളും മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന പത്രമാധ്യമങ്ങള്‍ എല്ലാം ബി ജെ പി വിരോധം മൂലം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ തമസ്കരിക്കുന്നു. തങ്ങള്‍ക്ക് സൗകര്യപ്രദമല്ലാത്ത എല്ലാം ജനവിരുദ്ധമെന്നു ചിത്രീകരിക്കന്നു. അതേസമയം രാജ്യത്ത് ഉണ്ടായ മാറ്റം നാം തിരിച്ചറിയേണ്ടതുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതികള്‍ എല്ലാം അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് അവശ്യം വേണ്ടതും രാജ്യത്ത് മാറ്റം കൊണ്ടുവരുന്നതുമാണ്. അധികാരമേറ്റ പിറ്റേ ദിവസം മുതല്‍, എന്താ മാറ്റം വരാത്തത് എന്ന ബാലിശമായ ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. 10 വര്‍ഷം തുടര്‍ച്ചായി ഭരിച്ചിട്ടും അഴിമതിയല്ലാതെ കാര്യമായി ഒന്നും ചെയ്യാത്തവര്‍ ഇപ്പോള്‍ ചോദ്യം ചോദിച്ചു ജനങ്ങളെ പറ്റിക്കാന്‍ നടത്തുന്ന ശ്രമം ജനം തിരിച്ചറിയും.
അവര്‍ നടത്തിയ അഴിമതികള്‍ പുറത്തു വരുന്നത് തടയാന്‍ സര്‍ക്കാരിനെ നിരന്തരം അധിക്ഷേപിക്കുന്നു. തൊടുന്നതെല്ലാം കുറ്റമായി വ്യാഖ്യാനിക്കുന്നു
വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നു എന്നു ഉറപ്പാക്കാന്‍ എല്ലാ സാധരണക്കാരനേയും ബാങ്ക് അക്കൗണ്ട് ഉടമയാക്കുകയാണ് പ്രധാനമന്ത്രി ആദ്യം ചെയ്തത്. ഇതു വഴി രാജ്യത്ത് 28 കോടി പേരാണ് പുതിയതായി ബാങ്ക് അക്കൗണ്ട് ഉടമകളായത്. 36,000 കോടി രൂപയുടെ നിക്ഷേപം ഇതു വഴി ബാങ്കുകളില്‍ അധികമായുണ്ടായി.
പെന്‍ഷനുകള്‍, സബ്സിഡികള്‍, വേതനം ഇവയെല്ലാം ബാങ്ക് വഴി ആക്കുന്നതിലൂടെ സാധാരണക്കാരെ കബളിപ്പിക്കാനുള്ള ഇടനിലക്കാരുടെ അവസരം ഇല്ലാതാക്കിയിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: