വര്‍ഗ്ഗീതയുടെ വിഷംചീറ്റി തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കുന്നത് ഇപ്പോള്‍ ആന്റണിയാണ്. മതവര്ഗ്ഗീയതയിലൂടെ കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്ക് ഉയര്ചത്തിയെടുക്കാനും ഒപ്പം മൂന്നാം മുന്നണിയായി ബിജെപി അധികാരത്തിലെത്തുന്നത് തടയുന്നതിനുമാണ് ആന്റണി ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്കെത്തിയതെന്ന് ഓരോ പ്രസംഗങ്ങളില്‍ നിന്നും വ്യക്തമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തും പുറത്തും ക്ലീന്‍ ഇമേജ് ഉണ്ടാക്കിയെടുക്കാനാണ് ആന്റണിയുടെ ശ്രമങ്ങളെല്ലാം. ആന്റണി അഴിമതിക്കാരന് അല്ല. ആദര്‍ശ ധീരനാണ്. അഴിമതി കണ്ടാലും മിണ്ടൂലെന്നേയുള്ളു. ഭരിച്ച പത്തുവര്‍ഷത്തിനുള്ളില്‍ രണ്ട് യുപിഎ സര്‍ക്കാരുകളും ലക്ഷം കോടി അഴിമതി നടത്തി. സ്വന്തം നാടായ കേരളത്തിലും മറിച്ചായിരുന്നില്ല സ്ഥിതി. അഞ്ചു വര്‍ഷംകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറ്റാവുന്നിടത്തുന്നൊക്കെ വാങ്ങിച്ചു കുട്ടി. പാറ്റൂര്‍ , സോളാര്‍, ബാര്‍ എന്നിങ്ങനെ പോകുന്നു സംസ്ഥാനത്തെ പട്ടിക. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കുടിയായ ആന്റണി ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് ബിജെപിയേയും എല്‍ഡിഎഫിനേയും പറ്റാവുന്നത്ര വിമര്‍ശിച്ച് യുഡിഎഫിനു വേണ്ടി വോട്ടു ചോദിക്കുകയാണ് അതാണ് ആന്റണിയുടെ മഹത്വം.
പലപ്പോഴും മറ്റു പാര്‍ട്ടി യിലെ നേതാക്കളെ അഴിമതിയുടെ പേരില്‍ ചാടി വീണു വിമര്‍ശിക്കുന്ന ആദര്ശധീരന് എന്ന് പറയപെട്ടിരുന്ന ആള് സ്വന്തം വകുപ്പില്‍ കോടാനുകോടി അഴിമതി നടക്കുമ്പോള്‍ മിണ്ടാതെ ഇരുന്നത് കളവു ചെയുന്നതിന് തുല്യമാണ്, കള്ളത്തരത്തിന് കൂട്ട് നില്ക്കുന്നതും.
രാജീവ് സുധാകര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: