തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടില്‍ ഇളകിമറിയുന്ന തലസ്ഥാനനഗരിയിലേക്ക് ആവേശത്തിന്റെ തരംഗം ഉയര്‍ത്തിയാണ് നരേന്ദ്രമോദി എത്തിയത്. സമീപകാലത്ത് തിരുവനന്തപുരം കണ്ട ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്ന്. കിറുകൃത്യമായ രാഷ്ട്രീയം പറഞ്ഞും തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ വിശദീകരിച്ചു. കത്തിക്കയറിയ മോദി രാഷ്ട്രീയ എതിരാളികളുടെ മര്‍മ്മത്ത് കൊള്ളേണ്ട രീതിയില്‍ അടിക്കുകയും ചെയ്തു.
എന്‍ഡിഎ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്ന ജില്ലയില്‍ മോദി ഉയര്‍ത്തിയ തരംഗം എതിരാളികളില്‍ അങ്കലാപ്പ് സൃഷ്ടിക്കുമെന്ന് ഉറപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയപ്രതീക്ഷശക്തമാവുകയും ചെയ്തു.
മഹാസംഗമം ഉദ്ഘാടനം ചെയ്ത മോദി മലയാളത്തില്‍ പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ ജനക്കൂട്ടം ഇരമ്പിയാര്‍ത്തു. പത്മനാഭന്റെ മണ്ണായ അനന്തപുരിയിലെ എന്റെ സഹോദരി സഹോദരന്മാര്ക്ക് നമസ്കാരം എന്നുപറഞ്ഞാണ് മോദി തുടങ്ങിയത്. 54 മിനിട്ട് നീണ്ട തന്റെ പ്രസംഗത്തില്‍ കേരളത്തിന്റെ വികസനമുരടിപ്പ് എടുത്തുപറഞ്ഞ മോദി യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസങ്ങളും യുപിഎയുടെ അഴിമതികളും അക്കമിട്ടുപറഞ്ഞു.
അഗസ്റ്റ വെറ്റ്ലാന്‍ഡ് ഹെലികോപ്ടറില്‍ കമ്മീഷന് വാങ്ങിയവര്‍ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞ മോദി കേരളത്തിന്റെ ഭാവി രചിക്കുക എന്‍ഡിഎ ആയിരിക്കുമെന്നും പറഞ്ഞു. മലയാളത്തില്‍ നമുക്കുവേണ്ടി, നാളേക്കുവേണ്ടി നമുക്കൊന്നിച്ചു നീങ്ങാം. എന്ഡിയ്ക്കൊപ്പം എന്നുപറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: