ഇടത്തോട്ടും വലത്തോട്ടും മാത്രം ചലിക്കുന്ന, മുന്നോട്ടു പോകാത്ത കേരളം രക്ഷപ്പെടാന്‍ സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ ഭരണം വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ നടത്തിയ പടുകൂറ്റന്‍ റാലികളെ അഭിസംബോധന ചെയ്ത് മോദി നടത്തിയ ആഹ്വാനം വോട്ടെടുപ്പടുത്ത സാഹചര്യത്തില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിനു വഴി തെളിച്ചു.
കാസര്‍കോട്, എടത്വ, തിരുവനന്തപുരം എന്നീ മൂന്നു കേന്ദ്രങ്ങളില്‍ മോദിയുടെ റാലികളില്‍ ലക്ഷക്കണക്കിനു പേരാണ് പങ്കെടുത്തത്.
അഴിമതി തൊഴിലാക്കിയ യുഡിഎഫും അക്രമം മുഖമുദ്രയാക്കിയ ഇടതുപക്ഷവും ഇടത്തോട്ടും വലത്തോട്ടും പോയതല്ലാതെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചില്ല. കേരളത്തിലെ യുവാക്കള്‍ക്കു വയര്‍ നിറയ്ക്കാന്‍ മാതാവിനേയും മാതൃനാടിനേയും വിട്ട് അന്യനാടുകളില്‍ പോകേണ്ടിവരുന്നു. യുവാക്കളുടെ ഭാവിയ്ക്ക്, കര്‍ഷകരുടെ രക്ഷയ്ക്ക്, അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് കേരളത്തില്‍ ഭരണമാറ്റം വരണം. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരണം, മോദി പറഞ്ഞു.
കാസര്‍കോട്ട് മോദി അഴിമതിക്കാരെയും അക്രമികളേയും തൊലിയുരിച്ചു. അഞ്ചുവര്‍ഷം മാറിമാറി സംസ്ഥാനത്തെ കൊള്ളചെയ്യുന്ന ഇരു മുന്നണികളുടേതും ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയമാണ്, ധാരണയുടെ രാഷ്ട്രീയമാണ്, പരസ്പര രക്ഷയുടെ രാഷ്ട്രീയമാണ്, മോദി വിശദീകരിച്ചു. അക്രമ രാഷ്ട്രീയം മുഖമുദ്രയാക്കിയ സിപിഎം നേതാക്കളിലൊരാള്‍ കൊലക്കേസില്‍ പ്രതിയായിരിക്കെ കേരള മുഖ്യമന്ത്രിയാകാന്‍ മോഹിക്കുന്നത് സമ്മതിയ്ക്കണോ എന്ന് മോദി ചോദിച്ചു. സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരേ നടത്തിയ മോദിയുടെ വിമര്‍ശനം കുറിയ്ക്കുകൊള്ളുന്നതായി.
മതവും ജാതിയും വിശ്വാസവും പരിഗണിയ്ക്കാതെ മലയാളികള്‍ യോജിച്ചു നിന്ന് കേരളത്തിന്റെ വികാസത്തിനും വളര്‍ച്ചയ്ക്കും പ്രവര്ത്തിയ്ക്കണമെന്നു പറഞ്ഞ മോദി ഇടതു-വലതു മുന്നണികള്‍ സംസ്ഥാനത്ത് വിഭജനത്തിന്റെ രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
ഉച്ചച്ചൂടില്‍ ആലപ്പുഴയിലെ കുട്ടനാട്ടില്‍ എടത്വയിലെ പച്ചയിലെത്തിയ മോദിയെ വരവേല്‍ക്കാന്‍ ആലപ്പുഴ ജില്ല മുമ്പു കണ്ടിട്ടില്ലാത്തത്ര ആള്‍ക്കൂട്ടമായിരുന്നു. എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മോദി ചോദിച്ചു, ചുറ്റും വെള്ളമുള്ള ഈ നാട്ടിലും 60 വര്‍ഷത്തെ ഇടതു-വലതു ഭരണത്തില്‍ കുടിവെള്ളം കിട്ടാനില്ലാത്തത് എന്തു വികസനമാണെന്ന്. പിന്നാക്ക, ദരിദ്ര വിഭാഗത്തില്‍ പെട്ടവര്‍ക്കും സ്ത്രീജനങ്ങള്‍ക്കും കേരളത്തില്‍ സുരക്ഷയില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും ഇതു മാറണമെന്നും മോദി ആഹ്വാനം ചെയ്തു.
ഇടതുപക്ഷക്കാര്‍ ഇവിടെ അഴിമതിക്കാരെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് വിമര്‍ശനം നടത്തുന്നു. അതേ സമയം അവര്‍ ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. ഈ ദോസ്തിയും ഗുസ്തിയും കേരളജനതയെ വഞ്ചിക്കലാണ്, മോദി പറഞ്ഞു. സമൃദ്ധ കേരളത്തിന്, സുരക്ഷിത കേരളത്തിന്, ശുചിത്വ കേരളത്തിന്, വികസിത കേരളത്തിന്, അഴിമതി രഹിത കേരളത്തിന് എന്‍ഡിഎ മുന്നണിയെ അധികാരത്തിലേറ്റണം, മോദി പറഞ്ഞു.
കന്യാകുമാരിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകിട്ട് തിരുവനന്തപുരത്തെത്തിയ മോദി ദിവസത്തില്‍ നാലാമത്തെ പൊതുയോഗത്തിലാണു പങ്കെടുക്കുന്നതെന്ന് തോന്നിപ്പിച്ചതേയില്ല. ആവേശഭരിതരായ അണികള്‍ക്കൊപ്പം അവരേക്കാള്‍ ആവേശഭരിതനായി മോദി ഇടതു-വലതു മുന്നണികളുടെ കള്ളക്കളികള്‍ തുറന്നുകാട്ടി. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും കേരളത്തിന് കേന്ദ്രം നല്കിയ സഹായ സഹകരണങ്ങളും എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി കേരളത്തിന്റെ വികസനത്തിന് ഇത്തവണ വോട്ട് എന്‍ഡിഎയ്ക്ക് നല്കണമെന്നഭ്യര്ത്ഥിച്ചു. ഇടത്തും വലത്തും ചവുട്ടി സംസ്ഥാനത്തെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്തവരെ മാറ്റി മൂന്നാമതൊരു ശക്തിയെ അധികാരത്തിലേറ്റാന്‍ മോദി അഭ്യര്‍ത്ഥിച്ചു.
അഴിമതി ഇല്ലാതാക്കാനാവില്ലെന്നു നിരാശപ്പെടുന്നവരുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നിട്ട് രണ്ടു വര്‍ഷമായി. ഒറ്റ അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. അഴിമതിമുക്ത കേരളം ഇവിടെ സാധ്യമാണ്. എന്നാല്‍ സൂര്യവെളിച്ചത്തില്‍ പോലും അഴിമതി നടത്തുന്നവര്‍ ഇനിയും ഭരിച്ചാല്‍ അവര്‍ ഇരുട്ടത്ത് എന്തൊക്കെ അഴിമതി ചെയ്യും, മോദി ചോദിച്ചു.
ഒറ്റ ദിവസംകൊണ്ട് കേരളത്തിന്റെ മൂന്നിടങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചണ്ഡമായ പ്രചാരണം കേരളവോട്ടര്മാര്ക്കു മുന്നില്‍ ഇരു മുന്നണികളുടെയും കാപട്യം തുറന്നുകാട്ടുന്നതായി. എന്‍ഡിഎയുടെ വിജയക്കുതിപ്പിന് ആക്കം കൂട്ടിയ രണ്ടാം വട്ട പ്രചാരണത്തിനു ശേഷം മോദി മെയ് 11-ന് വീണ്ടും കേരളത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: