തിരുവനന്തപുരം: കേരളത്തില്‍ അടിഞ്ഞുകൂടിയ രാഷ്ട്രീയ മാലിന്യമാണ് ഇടത് വലത് മുന്നണികളെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്തു നടന്ന എന്‍ഡിഎയുടെ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പില്‍ ജനം വോട്ടവകാശം വിനിയോഗിച്ച് എല്‍ഡിഎഫ്, യുഡിഎഫ് എന്നീ ചവര്‍ ഫാക്ടറികള്‍ തുടച്ചുനീക്കും. എന്‍ഡിഎയുടെ നിയമസഭാ പ്രവേശനം തടയുമെന്നാണ് എ.കെ. ആന്റണിയും സീതാറാം യച്ചൂരിയും പറയുന്നത്. അതിനായി ബംഗാള്‍ മോഡല്‍ കൂട്ടുകെട്ടും അവരുണ്ടാക്കി. ഈ കൂട്ടുകെട്ടുകള്‍ക്കും ഫാസിസ്റ്റ് തന്ത്രങ്ങള്‍ക്കും എന്‍ഡിഎ മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ല. കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും.
ടിവി ചാനലുകളില്‍ ഒരു പെയിന്റ് കമ്പനിയുടെ പരസ്യമുണ്ട്. പായലേ വിട, പൂപ്പലേ വിട, എന്നെന്നേക്കും വിട. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മലയാളികള്‍ ഏകസ്വരത്തില്‍ പറയും എല്‍ഡിഎഫേ വിട, യുഡിഎഫേ വിട, എന്നെന്നേക്കും വിട എന്ന് കൃഷ്ണദാസ് പരിഹസിച്ചു. ജനാധിപത്യ രാഷ്ട്രത്തിന് പൊറുക്കാനാവാത്ത ഗൂഢനീക്കങ്ങളാണ് ഇരുമുന്നണികളും എന്‍ഡിഎയ്ക്കെതിരെ നടത്തുന്നത്. എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുന്നത് തടയുവാന്‍ ഏത് ഹീനമാര്‍ഗവും ഉപയോഗിക്കുമെന്ന യച്ചൂരിയുടെയും ആന്റണിയുടെയും ഭാഷ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: