കൊച്ചി: ജിഷ വധക്കേസില്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനായി പോലീസ് കഥകള്‍ മെനയുന്നു. ജിഷ കൊല്ലപ്പെട്ടിട്ട് 12 ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ജനരോഷം തണുപ്പിക്കാന്‍വേണ്ടി ചില ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കഥകള്‍ മെനയുന്നത്.
ഇന്ന് വൈകിട്ട് സന്തോഷകരമായ വാര്‍ത്ത കേള്‍ക്കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി കെ. പത്മകുമാര്‍ പറഞ്ഞത് നാലുദിവസം മുമ്പായിരുന്നു. പ്രതി ഉടന്‍ പിടിയിലാകുമെന്ന് ഡിജിപി സെന്‍കുമാറും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ സഹോദരിയുടെ അടുപ്പക്കാരനായ ഇതരസംസ്ഥാനക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്നോ ഇയാളെ സംബന്ധിച്ച മറ്റ് വിവരങ്ങളോ പോലീസ് പറയുന്നില്ല. കൊല്ലപ്പെട്ട ജിഷയുടെ വീടിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരെ ഓരോ ദിവസവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിടുകയാണിപ്പോള്‍ ചെയ്യുന്നത്.
പ്രതിയെ പിടികൂടാത്തതില്‍ പെരുമ്പാവൂരില്‍ പ്രതിഷേധം അലയടിക്കുകായണ്. ഈ പ്രതിഷേധത്തെ തണുപ്പിക്കാനാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ പുതിയ കഥകള്‍ മെനയുന്നത്. ജിഷയുടെ കൊലപാതകത്തിന്റെ തുടക്കത്തിലേതന്നെ പോലീസ് നടപടികള്‍ ദുരൂഹത ഉണര്‍ത്തുന്നതായിരുന്നു. ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ആളുടെ മൃതദേഹം കുഴിച്ചുമൂടാനേ പാടുള്ളൂ. എന്നാല്‍ ജിഷയുടെ മൃതദേഹം നിര്‍ബന്ധബുദ്ധിയോടെ ദഹിപ്പിക്കുകയായിരുന്നു. എത്രയുംപെട്ടെന്ന് അന്വേഷണം മറ്റ് ഏജന്‍സികളെ ഏല്‍പ്പിച്ചില്ലെങ്കില്‍ ഇപ്പോഴുള്ള തെളിവുകള്‍തന്നെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാവുകയാണ്.
ഇതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് തയ്യാറാക്കി. സംഭവത്തിനുശേഷം ഇരിങ്ങോള്‍ കാവിന് സമീപം ദുരൂഹസാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ട ആളുടെ രേഖാചിത്രമാണ് തയ്യാറാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ സഹോദരി ദീപയെ ഇന്നലെയും പോലീസ് ചോദ്യംചെയ്തു. ദീപക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ജിഷയുടെ വീട്ടിലും പരിസരങ്ങളിലും ഇന്നലെ പോലീസ് വീണ്ടും പരിശോധന നടത്തി. പരിശോധനക്കുശേഷം ജിഷയുടെ വീട് പോലീസ് മുദ്രവെച്ചു. ജിഷ ആത്മരക്ഷക്കായി തലയിണക്കടിയില്‍ കത്തി സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതിനിടെ തനിക്ക് ഇതരസംസ്ഥാനക്കാരനായ സുഹൃത്ത് ഇല്ലെന്ന് ജിഷയുടെ സഹോദരി ദീപ മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് ഹിന്ദി അറിയില്ല. കൊല്ലപ്പെട്ട ജിഷയെ രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയിരുന്നു. വീട് നിര്‍മ്മിക്കാന്‍ വന്ന രണ്ട് മലയാളികളാണ് അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ദീപ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: