കോഴിക്കോട്: നഗരഹൃദയത്തിലെ കല്ലുത്താന്‍ കടവ് കോളനിയില്‍ ഉള്ളവര്‍ ഭരണകൂടങ്ങളുടെ വികസനത്തില്‍ വീര്‍പ്പ് മുട്ടുകയാണ്! നഗരത്തിന്റെ ബൈപ്പാസ് വഴി സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും കാണാവുന്നതാണ് കല്ലുത്താന്‍ കടവ് കോളനിക്കാരുടെ ദുരിതം. കോളനിയിലെ താമസക്കാരെ ഫ്ളാറ്റുകളിലേക്ക് മാറ്റുമെന്ന് പറഞ്ഞ് ഏഴു വര്‍ഷം കഴിയുകയാണ്. നഗരസഭ ഭരണം മാറി. മന്ത്രി സഭ മാറി. എന്നാലും ഇവരുടെ വേദനകള്‍ പരിഹരിക്കാന്‍ ആരുമില്ല.
കോര്‍പ്പറേഷന്റെ കണക്കുകള്‍ പ്രകാരം ഇവിടെയുള്ളത് 86 വീടുകള്‍. എന്നാല്‍ 150 ലധികം കുടുംബങ്ങളാണ് നരകതുല്യമായ ഈ ചേരി പ്രദേശത്ത് ജീവിതം തള്ളിനീക്കുന്നത്. ഫ്ളക്സ് ഷീറ്റുകള്‍ കൊണ്ടും പരസ്യതുണികള്‍ കൊണ്ടും മറച്ച ഒറ്റമുറി കൊച്ചുകൂരകള്‍ ആണും പെണ്ണും അച്ചനും അമ്മയും മകളും മകനും മരുമക്കളും ഈ ഒറ്റമുറിക്കുള്ളില്‍ അന്തിയുറങ്ങേണ്ടിവരുന്നു. കുട്ടികള്‍ക്ക് പഠിക്കാന്‍, മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാന്‍, സ്ത്രീകള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ എല്ലാമുള്ളത് ഈ ഒറ്റമുറി കൂരകള്‍ മാത്രം. പന്ത്രണ്ട് പൊതു കക്കൂസുകള്‍ ഈ കോളനിയില്‍ ഉണ്ട്. എന്നാല്‍ ഭൂരിഭാഗവും പൊട്ടിപൊളിഞ്ഞു കിടക്കുന്നു. നാലു പൊതു ടാപ്പുകളിലൂടെ ഒന്നുരണ്ടുദിവസങ്ങളില്‍ വെള്ളം കിട്ടുന്നു. ഏഴ് വര്‍ഷം മുമ്പാണ് ഭരണാധികാരികള്‍ ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഫ്ളാറ്റ് പണിയുമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കിയത്. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്ക് സംസ്ഥാന ഭരണ കൂടം മാറി. കോര്പ്പറേഷന് മേയര്‍ മാര്‍ മാറിമാറി വന്നു എന്നാല്‍ വാഗ്ദാനം ശിലാഫലകമായി അവശേഷിക്കുന്നു. നാലര ഏക്കര്‍ സ്ഥലത്ത് 80 കോടിരൂപ ചെലവഴിച്ച് വ്യാപാര സമുച്ചയവും പഴം പച്ചക്കറി മാര്‍ക്കറ്റും പണിയുമെന്നുമൊക്കെയായിരുന്നു കോര്പ്പറേഷന് മേയര്‍ പ്രഖ്യാപിച്ചത്. നിര്‍മ്മാണം ഏറ്റെടുത്തത് ബിഒടി പദ്ധതി പ്രകാരം ബാംഗ്ലൂര്‍ ആസ്ഥാനമായ അരമന ഡവലപ്പേഴ്സ്. കുട്ടികള്‍ക്ക് കളിക്കാന്‍ കളി സ്ഥലം, കോളനിയിലെ താമസക്കാര്‍ക്ക് ഒത്തുചേരാന്‍ കമ്മ്യൂണിറ്റിഹാള്‍,വൃത്തിയായ റോഡുകള്‍, ഓവുചാലുകള്‍ എന്നിവയും വാഗ്ദാനങ്ങളില്‍ ഉണ്ടായി. രണ്ട് ബെഡ്റൂം അടുക്കളയും ബാത്ത് റൂമും – ഫ്ളാറ്റിന്റെ രൂപഘടനയും പ്രഖ്യാപിച്ചു.
എന്നാല്‍ പദ്ധതി തുടക്കം തന്നെ പാളി. വര്‍ഷം ഏഴ് കഴിഞ്ഞു. ഫ്ളാറ്റ് ഫയലില്‍ മാത്രം. ഇന്റഗ്രേറ്റഡ് ഹൗസിംഗ് സ്ലം ഡ്വല്ലേഴ്സ് പദ്ധതി പ്രകാരമാണ് രാജീവ് ആവാസ് യോജനയില്‍ നിന്ന് പദ്ധതിക്കായി ഒരു കോടി അനുവദിച്ചത്. എന്നാല്‍ കരാറുകളും കരാറുകാരും പലവഴിക്കായി. കൊടിയേരി ബാലകൃഷ്ണന്, പാലോളി മുഹമ്മദ് കുട്ടി, എളമരം കരീം, മേയര്‍ എം.ഭാസ്കരന് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് 2009 ഡിസംബറില്‍ ഫ്ളാറ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മൊത്തം 2 ഏക്കര്‍ സ്ഥലത്താണ് ഫ്ളാറ്റ് പുതിയ പച്ചക്കറി മാര്‍ക്കറ്റ് എന്നിവ പണിയില്‍ പദ്ധതിയിട്ടത്. എന്നാല്‍ ഒന്നും പൂര്‍ത്തിയായില്ല. അടച്ചുറപ്പില്ലാത്ത വീടുകള്‍, വൃത്തിഹീനമായ അന്തരീക്ഷം കൊതുകും ഇഴജന്തുക്കളും നിറഞ്ഞ ചേരി പ്രദേശമായി കല്ലുത്താന്‍ കടവ് മാറി. വികസന വാഗ്ദാനങ്ങള്‍ നല്കി കുതിച്ചു പായുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ സമീപം ഇരുമുന്നണികളുടെയും വികസന വഞ്ചനയുടെ ഭാഗമായി കല്ലുത്താന്‍ കടവ് കോളനി ഉയര്‍ന്ന് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: