നാദാപുരം: കിടന്ന് ഉറങ്ങാന്‍ ഒരു അടച്ചുറപ്പുള്ള വീടില്ല കുടി വെള്ളമില്ല വിലങ്ങാട് ആദിവാസി കോളനിനിവാസികള്‍ ദുരിതത്തില്‍. ‘ ഞാക്ക് കെടന്ന് ഒറങ്ങാന്‍ ഒരി നല്ല പോരയില്ല, കുടിക്കാന്‍ ബെള്ളമില്ല ഞാളേ ആരും തിരിഞ്ഞുനോക്കുന്നില്ല ‘ ഈ വാക്കുകള്‍ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പണിയകോളനിയിലെ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ കയമന് എന്ന ആദിവാസിയുടെതാണ്. നാല്‍പ്പത് വീടുകളാണ് ഈ കോളനിയില്‍ ഉള്ളത് എന്നാന് പല വീട്കള്ക്കും കക്കൂസ് ഇല്ല ,അടച്ചു ഉറപ്പുള്ള വാതില്‍ ഇല്ല പ്രായപൂര്‍ത്തിയായ പെണ് മക്കളെയും കൊണ്ട് ഞങ്ങള്‍ രാത്രികളില്‍ ഉറങ്ങാതെ കഴിച്ചു കൂട്ടുകയാണ് ഈ കോളനിയിലെ അമ്മമാര്‍ പറയുന്നു. വീട് നിര്‍മ്മാണം പലപ്പോഴും ഇടനിലക്കാര്‍ ഏറ്റെടുത്ത് നടത്തുകയാണ്പതിവ് അതിനാല്‍ വിലകുറഞ്ഞ മരങ്ങള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന്റെ വാതിലുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകരുന്നു.
ഈ കോളനിയിലേക്ക് വെള്ളം എത്തിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പുഴയോരത്തും കോളനിക്ക് സമീപത്തും ടാങ്ക് നിര്‍മ്മിച്ചെങ്കിലും കുടിവെള്ളം കോളനിയില്‍ എത്തിയില്ല .പുഴയില്‍ കുഴികുത്തിയായിരുന്നു ഇതുവരെ ഇവര്‍ കുടി വെള്ളം ശേഖരിച്ചിരുന്നത് എന്നാല്‍ വേനല്‍ കനത്തതോടെ പുഴയില്‍ വെള്ളം വറ്റിതതോടെ വെള്ളത്തിനായി കിലോ മീറ്റര്‍ അകലേയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വാണിമേല്‍ പരപ്പുപാറയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തത് കാരണം പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള നാദാപുരം ഗവണ്മെന്റ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ആദിവാസികളെ ഉപയോഗിച്ചു മാഹിയില്‍നിന്നും മദ്യം കടത്തുന്ന വലിയൊരു മാഫിയ വിലങ്ങാട് പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കാട്ടില്‍ പോയി കാട്ട് വിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയിമായിരുന്നു ഇവര്‍ കുടുംബം പോറ്റിയിരുന്നത് എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയെതുടര്‍ന്ന് കാട്ടിലേക്കുള്ള പ്രവേശനം പോലീസും വനം വകുപ്പും തടഞ്ഞതോടെ ജീവിക്കാന്‍ പാടുപെടുകയാണ് ആദിവാസി സമൂഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: