ചവറ: ആവേശത്തിര ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ഥി എം.സുനിലിന്റെ ചവറയിലെ റോഡ്ഷോ വിസ്മയമായി.
അയ്യായിരത്തിപ്പരം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സുനില്‍ തുറന്ന ജീപ്പില്‍ തട്ടാശേരിയില്‍ നിന്നും വൈകിട്ട് മൂന്നിന് പ്രയാണം ആരംഭിച്ചത്. കൊറ്റംകുളങ്ങര, സൊസൈറ്റിമുക്ക്, കൊട്ടുകാട് എന്നിവിടങ്ങളില്‍ വാഹനവ്യൂഹം എത്തിയപ്പോള്‍ റോഡ് ഷോയെ വരവേല്‍ക്കാന്‍ സ്ത്രീകള്‍ അടക്കം നിരവധി പ്രവര്‍ത്തകരാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്. സ്ഥാനാര്‍ത്ഥി എത്തിയതോടെ കാണികള്‍ കൈവീശിയാണ് സുനിലിനെ സ്വീകരിച്ച് അഭിവാദ്യം നല്‍കിയത്. തുടര്‍ന്ന് റോഡ്ഷോ അമ്മവീട്, പയ്യലക്കാവ്, നല്ലേഴത്ത് മുക്ക്, ശങ്കരമംഗലം, ഇടപ്പള്ളിക്കോട്ട, വെറ്റമുക്ക്, കുറ്റിവട്ടം, തേവലക്കര, ചേനങ്കരമുക്ക്, തേരുവിളമുക്ക്, നടക്കാവ്, വെളിത്തുരുത്ത്, വേട്ടുത്തറ, പരിമണം, പുത്തന്‍തുറ, ഹാര്‍ബര്‍ റോഡ്വഴി രാമന്‍കുളങ്ങരയില്‍ എത്തിയ റേഡ്ഷോയ്ക്ക് നാട്ടുകാര്‍ ആവേശപൂര്‍വ്വമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് കാവാട് വഴി കപ്പിത്താന് ജംഷനില്‍ സമാപനത്തിനായി നീങ്ങിയ റോഡ്ഷോ ജനപങ്കാളിത്താല്‍ ഇഴഞ്ഞാണ് നീങ്ങിയത്. രാത്രി 9ന് കപ്പിത്താന് ജംഗ്ഷനില്‍ സമാപിച്ചു. ഇലക്ഷന് കമ്മറ്റി ചെയര്മാന് ബേബിജോ, ജനറല്‍ കണ്‍വീനര്‍ മാമ്പുഴ ശ്രീകുമാര്‍, ആര്‍എസ്എസ് ജില്ല വ്യവസ്ഥാപ്രമുഖ് ജി.മോഹനന്, താലൂക്ക് കാര്യവാഹ് കല്ലേകുളം രാജന്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്, തേവലക്കര രാജീവ്, അപ്പുകു’ക്കുറുപ്പ് തുടങ്ങിയവര്‍ റോഡ് ഷോയിക്ക് നേത്യത്വം നല്കി.
ഇന്ന് രാവിലെ എട്ടിന് സ്വീകരണം നീണ്ടകര പുത്തന്‍തുറയില്‍ നിന്ന് ആരംഭിക്കും. ഉച്ചവരെ നീണ്ടകര പഞ്ചായത്തിലും വൈകിട്ട് മൂന്നുമുതല്‍ തെക്കുംഭാഗം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും നാളെ തേവലക്കര പഞ്ചായത്തിലും 11ന് ശക്തികുളങ്ങര മേഖലയിലും 12ന് പന്മന പഞ്ചായത്തിലും 13ന് ചവറ പഞ്ചായത്തിലുമാണ് സ്വീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: