കൊല്ലം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എട്ടു കമ്പനി കേന്ദ്രസേന എത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ എ.ഷൈനാമോള്‍ അറിയിച്ചു. കൊല്ലം സിറ്റിയിലും റൂറലിലുമായി നാലുവീതം കമ്പനികളെയാണ് വിന്യസിക്കുക. ക്രമസമാധാനപരിപാലനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷിപ്രതിനിധികള്‍, പോലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ സംബന്ധിച്ച് രാഷ്ട്രീയപ്രതിനിധികളില് നിന്നും കളക്ടര്‍ ചോദിച്ചറിഞ്ഞു. പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഉള്‍പ്പടെയുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് ജില്ലാകളക്ടര്‍ ഉറപ്പുനല്‍കി.
ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ് ശക്തമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. രാഷ്ട്രീയമായി പ്രതേ്യകതകള്‍ ഉള്ളതും ഏറെ വൈകാരികവുമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായപ്പെട്ടു.
ഓരോ രാഷ്ട്രീയപാര്‍ട്ടികളും തങ്ങളുടെ അണികള്‍ക്ക് അക്രമമുണ്ടാകുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ വാക്കുകളും പ്രവര്‍ത്തികളും ഉണ്ടാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. അതേ സയം കൊല്ലത്ത് എത്തിയ കേന്ദ്രസേനാംഗങ്ങള്‍ ജില്ലയുടെ വിവിധ ‘ാഗങ്ങളില്‍ റൂട്ട് മാര്‍ച്ച് ചെയ്തു. ലോക്കല്‍ പോലീസനൊപ്പമുണ്ടായിരുന്നു.പരാതികളും കുറ്റങ്ങളും വസ്തുനിഷ്ടമായിരിക്കണമെന്നും വ്യാജപരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. .യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, റൂറല്‍ എസ്പി അജിതാബീഗം, സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എ.കെ.മല്ലിക്, ഐടിബിപി കമാന്‍ഡന്റ് പരസ്തപാ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: