കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് ജില്ലാതല കണ്ട്രോള് റൂം, ബോര്‍ഡര്‍ പട്രോളിങ്ങ് യൂണിറ്റുകള്‍, 12 മൊബൈല്‍ പട്രോളിങ്ങ് യൂണിറ്റുകള്‍ എന്നിവ രൂപീകരിച്ച് അബ്കാരി മേഖലകളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുളള എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ഊര്‍ജജിതമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ആരംഭിച്ചു. ഫോണ്‍: 0497 2706698, ബിഎസ്എന്‍എല്‍ ടോള്‍ഫ്രീ 1800 425 1727.
പൊലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധന, കണ്ണവം, ചീക്കാട്, ശ്രീകണ്ഠപുരത്തെ കാഞ്ഞിരകൊല്ലി തുടങ്ങിയ വനമേഖലകളില്‍ പരിശോധന, മറ്റ് ജില്ലകളില്‍ നിന്നുളള ഉദ്യോഗസ്ഥരുടെ സഹായത്തോടെ മദ്യഷാപ്പുകള്‍ പരിശോധന, കര്‍ണ്ണാടക, മാഹി അതിര്‍ത്തികളില്‍ പട്രോളിങ്ങും സാധനങ്ങള്‍ കയറ്റി വരുന്നതുള്‍പ്പെടെയുളള കണ്ടെയിനര്‍ ലോറികളില്‍ പരിശോധനയും നടത്തുന്നുണ്ട്.
സ്പിരിറ്റ്/മയക്കുമരുന്ന്/സെക്കന്‍സ് മദ്യം എന്നിവയുടെ വലിയ ശേഖരങ്ങള്‍ കണ്ടെത്താന്‍ സഹായകരമായ രീതിയില്‍ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവെക്കുന്നതും സര്‍ക്കാര്‍ വക പാരിതോഷികങ്ങള്‍ നല്കുന്നതുമാണ്. ട്രെയിനിലും, റെയില്‍വെ സ്റ്റേഷനിലും പരിശോധിക്കാന്‍ ആര്‍പിഎഫിന്റെ സഹായം തേടിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സംശയകരമായ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. കടല്‍വഴി വ്യാജമദ്യക്കടത്ത് തടയുവാന്‍ മറൈന്‍ എന്ഫോഴ്സ്മെന്റുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തുന്നുമുണ്ട്.
ഇലക്ഷന് തീയ്യതി പ്രഖ്യാപിച്ചതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ എക്സൈസ് വകുപ്പ് 1462 റെയിഡുകളും 66 കോളനി റെയിഡുകളും, മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 31 സംയുക്ത റെയിഡുകളും ഈ കാലയളവില്‍ നടത്തിയിട്ടുണ്ട്.
151.5 ലിറ്റര്‍ ചാരായം, 3.392 കി ഗ്രാം കഞ്ചാവ്, 6 കഞ്ചാവ് ചെടികള്‍, 5..56 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 591.47 ലിറ്റര്‍ വിദേശ മദ്യം, 758.06 ലിറ്റര്‍ മാഹി മദ്യം, 51.650 ലിറ്റര്‍ കര്‍ണ്ണാടക മദ്യം, 39.35 ലിറ്റര്‍ ബിയര്‍, 2825 ലിറ്റര്‍ വാഷ് എന്നിവ തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് വാഹനപരിശോധനയില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 25.7 ലക്ഷം രൂപയും, 490.476 ഗ്രാം സ്വര്‍ണ്ണവും, 3.820 കിഗ്രാം വെളളിയും ഒരു നാടന്‍ തോക്കും പിടിച്ചെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ന്നുളള ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ പരിശോധനകളും, നിരീക്ഷണങ്ങളും നടത്തുന്നതാണെന്നും, രഹസ്യ വിവരങ്ങള്‍ കൈമാറിയും മറ്റും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: