യുദ്ധരംഗത്തേക്ക് കുംഭകര്ണന് പ്രവേശിച്ചപ്പോള്‍ തന്നെ വാനരന്മാര് പേടിച്ചോടാന്‍ തുടങ്ങി. ആകാശത്തോളം ഉയരമുള്ള ഈ ഭീകാകാരന് ആരെന്ന് രാമന് വിഭീഷണനോട് ആരാഞ്ഞു. ”ഇതാണെന്റെ ജ്യേഷ്ഠന് കുംഭകര്ണന്. ദേവകുലാന്തകനായ ഈ ജ്യേഷ്ഠന് ആറുമാസം ഉറക്കായിരിക്കും. ഉണര്‍ന്നിരിക്കുമ്പോള്‍ ആര്‍ക്കും ജയിക്കാന്‍ കഴിയില്ല എന്നുപറഞ്ഞ് വിഭീഷണന് കുംഭകര്‍ണന്റെ അടുത്തെത്തി.” ഞാന്‍ വിഭീഷണന്. ഞാന്‍ രാമനെ ശരണം പ്രാപിച്ചിരിക്കുന്നു. എന്നെ അനുഗ്രഹിക്കണം.”
”നീ ധന്യനാണ്. ഭാഗവതോത്തമനും നാരാണപ്രിയനുമാണ് നീയെന്ന് നാരദന് എന്നോടു പറഞ്ഞിട്ടുണ്ട്. രാമനെ സേവിച്ച് നമ്മുടെ വംശത്തെ നീ രക്ഷിക്കുക.” എന്ന് കുംഭകര്ണന് വിഭീഷണനെ അനുഗ്രഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: