ഇടുക്കി: ഇടുക്കി ജില്ലയില്‍ എന്‍ഡിഎ ജനപങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമായി നടത്തുമ്പോള്‍ ഇടത്-വലത് മുന്നികള്‍ ആശങ്കയിലാണ്. പതിറ്റാണ്ടുകളായി ഇടതും വലതും മാറിമാറി പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളില്‍ എന്‍ഡിഎ അട്ടിമറി വിജയം നേടുമെന്നതാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം.
ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നേറുന്നുമെന്ന് തിരിച്ചറിഞ്ഞതോടെ മുന്നണികള്‍ രഹസ്യബാന്ധവത്തിലേക്കാണ് നീങ്ങുന്നത്. ഈ മണ്ഡലങ്ങളില്‍ എന്‍ഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം.
എന്‍ഡിഎയെ തകര്‍ക്കാന്‍ ഇടതുപക്ഷം കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് കൈക്കൊള്ളുന്നത്. തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ ഒരു ആരോപണവും ഇടതുപക്ഷം ഉന്നയിക്കുന്നില്ല. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനെതിരെയും ഇടതുപക്ഷം മൗനത്തിലാണ്. ഉടുമ്പന്‍ചോലയിലും ഇതുതന്നെയാണ് സ്ഥിതി. രണ്ടാഴ്ച മുന്‍പ് നെടുങ്കണ്ടത്ത് എന്‍ഡിഎ സംഘടിപ്പിച്ച ശക്തി പ്രകടനം സംസ്ഥാനത്തെതന്നെ മികച്ച ജനപങ്കാളിത്തമുള്ള പ്രകടനമായിരുന്നു. പതിനായിരത്തോളം പേരാണ് അന്ന് ബിജെപിയുടെയും ബിഡിജെഎസിന്റെയും കൊടിയുമായി റാലിയില്‍ പങ്കെടുത്തത്.
ഇതേ സ്ഥലത്ത് വി.എസ് അച്യുതാനന്ദനെത്തിയപ്പോള് 1500 പേര് മാത്രമാണ് പങ്കെടുത്തത്. ഹൈറേഞ്ചിലെ ഇടത് കോട്ടകളിലാണ് എന്‍ഡിഎ ശക്തമായ മുന്നേറ്റം നടത്തിയിരിക്കുന്നത്. കട്ടപ്പന, രാജാക്കാട്, അടിമാലി, കുമളി എന്നീ സ്ഥലങ്ങളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.കെ സിങും സുരേഷ് ഗോപി എം.പിയും പങ്കെടുത്ത റാലികളിലും മികച്ച ജനപങ്കാളിത്തമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: