തലശ്ശേരി: ഈ മാസം 17, 18 തീയ്യതികളില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പി.ജയരാജന് കോടതിയില്‍ നല്കിയ ഹരജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. സിപിഎം ജില്ലാ സെക്രട്ടറിയായ പി.ജയരാജന് 17 ന് പരിയാരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ അഷറഫിനെ കാണാനും 18 ന് ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹരജി നല്‍കിയിരുന്നത്. എന്നാല്‍ 17 ന് ഡോക്ടര്‍ ആശുപത്രിയില്‍ ഉണ്ടാകില്ല എന്നതിനാലും 18 ന് നടക്കുന്ന വിവാഹത്തിന് പ്രതിയുടെ സാന്നിധ്യം ഒഴിച്ചുകുടാത്ത കാര്യമല്ലാത്തതിനാലും പ്രവേശനാനുമതി നല്‍കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കൂടാതെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി നേരത്തെ അനുവദിച്ചിട്ടുള്ളതിനാല്‍ അന്നത്തെ ദിവസം ഡോക്ടറെ സന്ദര്‍ശിക്കാനും 18 ന് വിവാഹവീട് സന്ദര്‍ശിക്കാനും കഴിയുമെന്നതിനാല്‍ 17 നും 18 നും പ്രത്യേകം പ്രവേശനാനുമതി നല്‍കേണ്ടതില്ലെന്നാണ് ഹരജി തള്ളിക്കൊണ്ട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: