ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ വെണ്മണി പഞ്ചായത്തിലെ പാറച്ചന്ത ഭാഗത്തു നിന്നാണ് ആരംഭിച്ചത്. നൂറുകണക്കിന് ബൈക്കുകളില്‍ പാര്‍ട്ടി പതാകയേന്തി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്റെ ആവേശം ഒട്ടും ചോരാതെയായിരുന്നു അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയെ വെണ്മണി ഗ്രാമം വരവേറ്റത്. നിശ്ചയിച്ച കേന്ദ്രങ്ങള്‍ക്ക് പുറമേ പലയിടത്തും റോഡരുകില്‍ കാത്തുനിന്നവര്‍ സ്വീകരണമൊരുക്കി. സ്ഥാനാനാര്ത്ഥിയുടെ പര്യടനം ഉത്സവമാക്കി മാറ്റുകയായിരുന്നു ഗ്രാമവാസികള്‍. വാദ്യമേളങ്ങള്‍ ആവേശം ഇരട്ടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നാടൊന്നാകെ സ്വീകരിക്കാനെത്തി. പൂച്ചെണ്ടുകള്‍ സമ്മാനിച്ചായിരുന്നു വീട്ടമ്മമാരുടെ വരവേല്‍പ്പ്. ശ്രീധരന്‍പിള്ളയുടെ വിജയം ഉറപ്പിച്ചായിരുന്നു വെണ്മണി പഞ്ചായത്തിലെ സ്വീകരണങ്ങള്‍. ഗുരുമന്ദിരം, ഇല്ലത്തുമേപ്രം, കക്കട, പാവൂരേത്ത്പടി, തുരുത്തിമുക്ക്, തോവാനം മോടി കോളനി, ചെറിയാലുംമൂട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തിയപ്പോള് പ്രായത്തിന്റെ അവശതകള്‍ മറന്ന് ആദ്യകാല പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പംകൂടി. യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തം കൊണ്ട് സ്വീകരണ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. കല്യാത്ര, താഴത്തമ്പലം, ഉളിയന്തറ, ആശ്രമ പടിയിലും വന്‍ സ്വീകരണമാണ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത്. ഇടത്-വലത് മുന്നണി ഭരണം ജനങ്ങള്‍ മടുത്തു കഴിഞ്ഞു. അഴിമതിയില്ലാത്ത സംശുദ്ധഭരണം സ്ഥാപിക്കാന്‍, പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ എല്ലാ മനസ്സുകളും എന്‍ഡിഎക്കൊപ്പം അണിനിരക്കണമെന്ന് ശ്രീധരന്‍പിള്ള അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: