ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സോണിയാഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാജ്യസഭയുടെ നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബഹളം വെച്ചു.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സോണിയാഗാന്ധിയെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. സോണിയയ്ക്കെതിരെ പ്രസംഗിച്ചതിന് മോദി സഭയില്‍ വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
12മണിക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോഴേക്കും ബഹളം രൂക്ഷമായി. ഇതോടെ അരമണിക്കൂര്‍ സഭ നിര്‍ത്തിവെച്ചു. പിന്നീട് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ രണ്ടുമണി വരെ നിര്‍ത്തി. രണ്ടിന് സമ്മേളിച്ചപ്പോള്‍ മൂന്നു മണി വരെയും പിന്നീട് മൂന്നരയ്ക്ക് സഭ പിരിയുകയും ചെയ്തു.
ലോക്സഭയില്‍ ഇന്നലെ ആന്റി ഹൈജാക്കങ് ബില്‍ പാസാക്കി. ഉത്തരാഖണ്ഡിലെ ബജറ്റ് പാര്‍ലമെന്റ് പാസാക്കുമെന്നും ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും ധനമന്ത്രി ജെയ്റ്റ്ലി സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: