ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിക്കത്ത്. മുന്‍ കേന്ദ്രമന്ത്രിയായ വി നാരായണ സ്വാമിക്കാണ് രാഹുലിനെ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്ന കത്ത് ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ മെയ്16ന് പുതുച്ചേരിയില്‍ വരാനിരിക്കെയാണ് ഭീഷണി. പോണ്ടിച്ചേരിയിലെ വ്യവസായങ്ങളെല്ലാം പൂട്ടിപ്പോയതിന്റെ കാരണം കോണ്‍ഗ്രസാണെന്നും കാരയ്ക്കലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് അദ്ദേഹം സ്ഫോടനത്തില്‍ ചിന്നിച്ചിതറുമെന്നും കത്തില്‍ പറയുന്നു.
പേര് വെളിപ്പെടുത്താത്ത കത്ത് തമിഴിലാണ് എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസില്‍ പരാതി നല്കി. കത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: