കണ്ണൂര്‍: പെരുമ്പാവൂരിലെ ജിഷയുടെ മരണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉത്തരവാദപ്പെട്ടവര്‍ തന്നെ കേസിലെ പല തെളിവുകളും നശിപ്പിച്ചിരിക്കുകയാണ്. കേസിലെ പ്രതി ഇപ്പോഴും പോലീസിന് പിടികൊടുക്കാതെ നടക്കുകയാണ്.
ഇത് നമ്മുക്കെല്ലാവര്‍ക്കും ലജ്ജിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.
ദല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് ശേഷം 2014ല്‍ സോണിയാഗാന്ധി കേരളത്തിലെത്തി സംസ്ഥാനത്ത് നിര്‍ഭയ പദ്ധതിക്കായി നൂറ് കോടി വാഗ്ദാനം ചെയ്യുകയും ഫാസ്റ്റ് ട്രാക്ക് കോടതി കൊണ്ടുവരുമെന്ന് പറയുകയും ചെയ്തിരുന്നു.
കേരളത്തിലെവിടെയാണിപ്പോള് നിര്‍ഭയയും ഫാസ്റ്റ് ട്രാക്ക് കോടതിയും. ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രീതി പിടിച്ചുപറ്റി ഒന്നും ചെയ്യാതിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. സി.വി. സാ ജു സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: